SignIn
Kerala Kaumudi Online
Saturday, 20 April 2024 10.50 AM IST

സംഭരണത്തിൽ പരിഹാരം നീളുന്നു (ഡെക്ക്) മഴയിൽ നശിക്കുമോ 7000 മെട്രിക് ടൺ നെല്ല്

nelle
നെല്ല് കൊയ്ത് കൂട്ടിയിട്ടിരിക്കുന്നത് 15 പാടശേഖരങ്ങളിൽ

നെല്ല് കൊയ്ത് കൂട്ടിയിട്ടിരിക്കുന്നത് 15 പാടശേഖരങ്ങളിൽ

ആലപ്പുഴ : നെല്ല് സംഭരണത്തിൽ മില്ലുടമകൾ നിലപാട് കടുപ്പിച്ചതോടെ, കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ പാടങ്ങളിൽ നിന്ന് കൊയ്തെടുത്ത 7000 മെട്രിക് ടൺ നെല്ല് മഴയിൽ കിളിർക്കുന്ന സ്ഥിതിയിൽ. അടുത്ത പത്ത് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നെല്ല് സംഭരണത്തിൽ നിന്ന് മാറിനിൽക്കുന്ന മില്ലുടമകളുമായി അഞ്ചുതവണ മന്ത്രിമാർ ചർച്ച നടത്തിയിട്ടും പരിഹാരം കാണാത്തതിനാൽ, സിവിൽ സപ്ളൈസ് കോർപ്പറേഷൻ നേരിട്ട് നെല്ല് സംഭരിക്കണമെന്ന ആവശ്യവും ഉയരുന്നു. കഴിഞ്ഞ മാസം 15നാണ് രണ്ടാം കൃഷിയുടെ കൊയ്ത്ത് ആരംഭിച്ചത്. നെല്ല് സംഭണത്തിന് മുൻകാലങ്ങളിൽ 30മില്ലുകൾ ഉണ്ടായിരുന്നെങ്കിൽ ഇക്കുറി രണ്ടു മില്ലുകാർ മാത്രമാണ് രംഗത്തെത്തിയത്.

15പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാനാകാതെ പാടത്ത് കൂട്ടിയിട്ട് മഴയെ ഭയന്ന്കാവലിരിക്കുകയാണ് കർഷകർ. വിസ്തൃതി കൂടിയ 20പാടശേഖരങ്ങളിൽ ഇന്നും നാളെയുമായി വിളവെടുപ്പ് ആരംഭിക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയേക്കും. നിലവിൽ വിളവെടുപ്പ് പൂർത്തീകരിച്ച പാടശേഖരങ്ങളിൽ കൂടുതലും 300ഏക്കറിൽ താഴെ മാത്രം വിസ്തൃതിയുള്ളതാണ്.

പ്രതിസന്ധി പരിഹരിക്കാൻ

നിലവിലെ കേന്ദ്ര നിയമം അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഒരു ക്വി​ന്റൽ നെല്ല് സംഭരി​ക്കുന്ന മി​ല്ലുകാർ 68കി​ലോ അരി​ സി​വി​ൽ സപ്ളൈസ് കോർപറേഷന് തി​രി​കെ നൽകണം. എന്നാൽ, കേരളത്തിൽ ഇത് 64കിലോയാണ്. 68കിലോ അരി നൽകണമെന്ന് ഹൈക്കോടതി വിധിച്ചതോടെ മില്ലുടമകൾ സമരരംഗത്ത് എത്തിയെങ്കിലും സംസ്ഥാനത്തിന് തനിച്ച് തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 2003,2004 വർഷങ്ങളിൽ സഹകരണ സംഘങ്ങൾ വഴി സിവിൽ സർവീസ് കോർപ്പറേഷൻ നെല്ല് നേരിട്ട് സംഭരിച്ച് പ്രതിസന്ധി പരിഹരിച്ചിരുന്നു.

നെല്ല് സംഭരണ വിഷയത്തിൽ മില്ലുടമകളും സർക്കാരും നിലപാടുകളിൽ വിജയിക്കുമ്പോൾ തോൽവിയും സാമ്പത്തിക നഷ്ടവും ഏറ്റുവാങ്ങുന്നത് കർഷകനാണ്. ഒരുകിന്റ്വലിന് അഞ്ചിലൊന്ന് കിഴിവ് നൽകുന്നതിലൂടെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവരുന്നത്.

- എസ്.പ്രിൻസ്, കർഷകൻ

മില്ലുകാരുമായി സർക്കാർ ചർച്ച ചെയ്തു നെല്ലു സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കണം. വിളവെടുപ്പ് പൂർത്തികരിച്ച പാടശേഖരങ്ങളിലെ നെല്ല് കിളിർത്ത് തുടങ്ങിയത് കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കും.

- അജയകുമാർ ഇല്ലിച്ചിറ, സെക്രട്ടറി, കർഷകസംഘം മേഖല കമ്മിറ്റി

കൊയ്ത്തും സംഭരണവും

 കൊയ്ത്ത് പൂർത്തികരിച്ച പാടശേഖരങ്ങൾ : 25

 സംഭരണം പൂർത്തീകരിച്ച പാടങ്ങൾ : 10

 നെല്ല് കെട്ടികിടക്കുന്ന പാടങ്ങൾ:15

 സംഭരിച്ച നെല്ല്: 2586 മെട്രിക് ടൺ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.