ന്യൂഡൽഹി: മാലിന്യസംസ്കരണ വീഴ്ചയിൽ കാർണാടക സർക്കാരിന് 2,900 കോടി രൂപ പിഴയിട്ട് ഹരിത ട്രൈബ്യൂണൽ.രണ്ട് മാസത്തിനകം പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് എൻ.ജി.ടി നിർദ്ദേശം നൽകി.അടുത്ത ആറ് മാസത്തിനകം പരിസ്ഥിതി നിലവാരം പുനഃസ്ഥാപിക്കാൻ തുക വിനിയോഗിക്കാം.ഇത് പാലിക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് വരുത്തണം.ഫലപ്രദമായ രീതിയിൽ സംവിധാനമൊരുക്കാതെ പരിസര മലിനീകരണം തടയുന്നതിൽ പരാജയപ്പെട്ടതിനാണ് പിഴയടക്കണമെന്ന് ഉത്തരവിട്ടത്.ഖര ദ്രവ മാലിന്യങ്ങൾ ഫലപ്രദമായി സംസ്കരിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ അപര്യാപ്തമാണ്.പ്രതിദിനം 15,334 ടൺ ഖരമാലിന്യം ഉത്പാദിക്കുന്നതിൽ 9,1 53 ടൺ മാലിന്യം മാത്രമാണ് കർണാടക സംസ്കരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |