ചെർപ്പുളശ്ശേരി: പട്ടാമ്പിയിൽ വീണ്ടും മോഷണം. വീട് കുത്തി തുറന്ന് 15 പവനോളം സ്വർണാഭരണവും 80,000രൂപയും ഒരു മൊബൈൽ ഫോണും കവർന്നു. പട്ടാമ്പി നഗരസഭയിൽ ഉൾപ്പെടുന്ന ആമയൂർ ഔഞ്ഞിക്കാട്ടിൽ ഇബ്രാഹീംകുട്ടി ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയിരിക്കുന്നത്. വീട്ടുകാർ ആശുപ്രതിയിൽ പോയ സമയത്തായിരുന്നു മോഷണം. തിരിച്ച് എത്തിയപ്പോഴാണ് വിവരം അറിയുന്നത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മോഷണം
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പട്ടാമ്പി മേഖലയിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്. പെരുമൂടിയൂർ, കൊടുമുണ്ട ഗേറ്റ്, എന്നിവിടങ്ങളിലായിരുന്നു മറ്റ് മോഷണങ്ങൾ. പെരുമൂടിയൂർ തറയിൽ വീട് കുത്തി തുറന്ന് എഴ് പവനും 40000രൂപയുമാണ് മോഷ്ടിച്ചത്. പെരുമുടിയൂർ സ്കൂളിലും മോഷണം നടന്നിരുന്നു. മോഷണം വർദ്ധിക്കുന്നതിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |