SignIn
Kerala Kaumudi Online
Thursday, 25 April 2024 6.24 AM IST

കോയിവിള- പെരുങ്ങാലം ബോട്ടിൽ തിക്കിത്തിരക്കി യാത്ര

boat
75 പേർ യാത്ര ചെയ്യേണ്ട ബോട്ടിൽ 200-ൽപ്പരം പേരെ കുത്തിനിറച്ചു കൊണ്ടുപോകുന്നു

ചവറ: 75 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന ബോട്ടിൽ 100 ലധികം ആളുകൾ കയറിയാലോ? ആ യാത്ര

പ്രതികൂല കാലാവസ്ഥയിൽ അപകടകരമാകുമെന്നുറപ്പ്. കോയിവിളയിൽ നിന്ന് പെരുങ്ങാലം സ്‌കൂളിലേക്കും മറ്റും യാത്ര ചെയ്യാൻ ഏക ആശ്രയമായ ബോട്ടിൽ രാവിലെയും വൈകിട്ടും അനുഭവപ്പെടുന്ന വൻ തിരക്കാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ ജലഗതാഗത വകുപ്പിന്റെ തേവലക്കര കോയിവിള- പെരുങ്ങാലം ബോട്ട് സർവീസിന്റെ ട്രിപ്പുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ശക്തമാകുകയാണ്.

സ്കൂൾ കുട്ടികളും ദുരിതത്തിൽ

പെരുങ്ങാലം സ്‌കൂളിൽ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികളും ആശ്രയിക്കുന്നത് ഈ ബോട്ടിനെയാണ്. തിരക്ക് കൂടുന്ന സമയങ്ങളിൽ കുട്ടികൾക്ക് ബോട്ട് യാത്രയിലൂടെ സ്‌കൂളിലെത്താൻ കഴിയാത്തതും നിത്യസംഭവമാണ്.

അധികൃതർ ഇടപെടുന്നില്ല

യാത്രാബോട്ടിന്റെ ട്രിപ്പുകളുടെ എണ്ണം കൂട്ടുകയോ അല്ലെങ്കിൽ മറ്റൊരു ബോട്ട് സർവീസ് ആരംഭിക്കുകയോ ചെയ്യണമെന്ന ആവശ്യം നിരവധി തവണ ഉന്നയിച്ചെങ്കിലും അധികൃതർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വരുമാനം കുറവുള്ള സാമ്പ്രാണിക്കോടി- അരവിള ബോട്ട് സർവീസിന്റെ സമയക്രമം രാവിലെയും വൈകിട്ടും പുനഃക്രമീകരിച്ചാൽ പെരുങ്ങാലം ഭാഗത്തേക്ക് അധിക ബോട്ട് ആവശ്യമില്ലാതെ ട്രിപ്പുകൾ കൂട്ടാനും വരുമാനം വർദ്ധിപ്പിക്കാനും കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.