പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ യുവതിയെ അവിടെയെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം നാലുമണിക്കൂറോളം തെളിവെടുത്തു. രാവിലെ പതിനൊന്നരയോടെയാണ് എത്തിയത്. പൂട്ടിക്കിടന്ന വീട് എം.എൽ.എയുടെ ഡ്രൈവർ അഭിജിത്ത് തുറന്നു കൊടുത്തു. എൽദോസ് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീടാണിത്.
പീഡിപ്പിച്ച മുറി യുവതി ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. മുറിയിലെ ചുമരിലെ പ്ളാസ്റ്റർ അടർന്നുപോയത് പിടിവലിക്കിടെയാണെന്നും അറിയിച്ചു. കഴിഞ്ഞ സെപ്തംബറിൽ എൽദോസ് ഈ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. അന്ന് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
സി.സി ടിവിയുടെ ഹാർഡ് ഡിസ്കും പരിശോധിച്ചു. തെളിവെടുപ്പ് അറിഞ്ഞ് വൻ ജനക്കൂട്ടം ഇവിടെ തടിച്ചു കൂടി. യുവതിയുടെ പരാതിയിൽ പരാമർശിക്കുന്ന മറ്റൊരു സ്ഥലമായ പെരുമ്പാവൂർ സ്വദേശിയുടെ കളമശേരിയിലെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു വേളയിലുൾപ്പെടെ എൽദോസ് ഈ വീട്ടിലെ പതിവു സന്ദർശകനായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വീട് ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |