കോട്ടയം: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം കോട്ടയത്ത് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള കരുതൽ സർക്കാരിനുണ്ടെന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നൈപുണ്യ വികസനകേന്ദ്രം തുടങ്ങും. പാങ്ങപ്പാറയിലെ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റലി ചലഞ്ച്ഡിനെ ഇതിന്റെ അപെക്‌സ് സ്ഥാപനമാക്കി ഉയർത്തും. സ്‌പെഷ്യൽ സ്‌കൂളുകൾക്ക് ഈ വർഷം 45 കോടിയുടെ പാക്കേജ് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഡോ.ആർ.കെ. ജയപ്രകാശ്, ഡോ.ബി.അബുരാജ്, സന്തോഷ്‌കുമാർ എം, സുബിൻ പോൾ, അഡ്വ.ഷീജ അനിൽ തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതഗാനം പാടിയ ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി എം.വി. വിസ്മയയ്ക്ക് മന്ത്രി ശിവൻകുട്ടി ഉപഹാരം നൽകി. മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള 8 മത്സരങ്ങളാണ് ഇന്നലെ നടന്നത്. 1600ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവം നാളെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |