ന്യൂഡൽഹി:സ്വർണ്ണക്കടത്ത് കേസിലെ വിചാരണ ബംഗളുരുവിലേക്ക് മാറ്റണണമെന്ന ഇ.ഡിയുടെ ഹർജിയിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഇ.ഡിക്ക് സുപ്രീം കോടതി അനുമതി നൽകി. ഇത് സംബന്ധിച്ച ഇ.ഡിയുടെ ആവശ്യം ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഇ.ഡി നൽകിയ ഹർജി നവംബർ മൂന്നിന് പരിഗണിക്കും.
ഇ.ഡിയുടെ നീക്കത്തെ എതിർത്താണ് സംസ്ഥാന സർക്കാരും ശിവശങ്കറും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സ്വർണ്ണക്കടത്ത് കേസിൽ ഉന്നതർക്ക് നേരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങൾ ബാഹ്യസമ്മർദ്ദം മൂലമാണ്.ഇതിന് പിന്നിൽ ഗൂഡലക്ഷ്യമുണ്ട്. ഇ.ഡിയുടെ നീക്കം സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനാണെന്നും. സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. എന്നാൽ കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ് സരിത്തും ഇ.ഡിയുടെ ആവശ്യത്തെ പിന്തുണയ്ക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |