വിഴിഞ്ഞം: കരാറിൽ കുടുക്കി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച സംഭവത്തിൽ പരാതിയുമായി കൂടുതൽ പേർ. ആലപ്പുഴ സ്വദേശിയായ 39കാരിയാണ് ഇന്നലെ കോവളം പൊലീസിൽ തപാൽ മുഖാന്തരം പരാതി നൽകിയത്. യുവാവിനെ കരാറിൽ കുടുക്കിയ സമാന രീതിയിലാണ് യുവതിയെയും അഭിനയിപ്പിച്ചത്. 2500 രൂപയായിരുന്നു പ്രതിഫലം.
കോവളം കെ.എസ് റോഡ് കേന്ദ്രീകരിച്ച് ഒരു വീട്ടിലാണ് ചിത്രീകരണം നടത്തിയതെന്നും പരാതിയിലുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു. 25ന് സ്റ്റേഷനിലെത്തി യുവതി മൊഴി നൽകുമെന്ന് കോവളം എസ്.എച്ച്.ഒ ബിജോയ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമായ എസ്‌മയ്‌ക്കെതിരെയും സംവിധായികയ്ക്കെതിരെയും കോവളം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം യുവാവിന്റെ പരാതിയിൽ വിഴിഞ്ഞം പൊലീസും കേസെടുത്തിരുന്നു. വിഴിഞ്ഞം പൊലീസിന് ലഭിച്ച പരാതിയിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ചിത്രീകരണം നടന്ന സ്ഥലമെന്ന നിലയ്‌ക്ക് കൂടുതൽ അന്വേഷണത്തിനായി കേസ് അരുവിക്കര പൊലീസിന് കൈമാറുമെന്നാണ് വിഴിഞ്ഞം സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം.
ജനശ്രദ്ധ ആകർഷിക്കാനോ
ഒ.ടി.ടി പ്ലാറ്റ്ഫോമിനെതിരായ പരാതികൾ ജനശ്രദ്ധ ആകർഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവാവ് പരാതി നൽകിയതിനെ തുടർന്ന് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ യുവാവ് കരാർ ഒപ്പിടുന്നതിന്റെ വീഡിയോ പുറത്ത് വിടുകയും ചെയ്‌തതോടെയയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ ജനശ്രദ്ധയാകർഷിക്കാനുള്ള തന്ത്രമാണോ ഇതെന്ന് പരിശോധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |