പെർത്ത് : ലോകകപ്പിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ട് അഞ്ചുവിക്കറ്റിന് അഫ്ഗാനിസ്ഥാനെ തകർത്തു.പെർത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 19.4 ഓവറിൽ 112 റൺസിന് ആൾഒൗട്ടായപ്പോൾ ഇംഗ്ളണ്ട് 18.1 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
3.4ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ഇംഗ്ളണ്ടിന്റെ വിജയശിൽപ്പി. ബെൻ സ്റ്റോക്സും മാർക്ക് വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ക്രിസ് വോക്സിന് ഒരുവിക്കറ്റ് ലഭിച്ചു. 32 റൺസെടുത്ത ഇബ്രാഹിം സദ്രാനും 30 റൺസെടുത്ത ഉസ്മാൻ ഗനിയും മാത്രമാണ് അഫ്ഗാൻനിരയിൽ പിടിച്ചുനിന്നത്.
മറുപടിക്കിറങ്ങിയ ഇംഗ്ളീഷ് നിരയിൽ ബട്ട്‌ലർ (18),ഹേൽസ്(19),മലാൻ (18) എന്നിവർ പുറത്തായശേഷം ലിയാം ലിവിംഗ്സ്റ്റൺ വിജയത്തിലെത്തിക്കുകയായിരുന്നു.
ഇന്ന് രാവിലെ 9.30ന് തുടങ്ങുന്ന മത്സരത്തിൽ ശ്രീലങ്ക അയർലാൻഡിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |