കോലഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിധി വരാനിരിക്കെ ഒളിവിൽ പോയ പ്രതിയെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടി. ഐരാപുരം മണ്ണുമോളത്ത് സുബി(20)നാണ് പിടിയിലായത്. 2018ലാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി കേസിൽ വിധി പ്രഖ്യാപിക്കാനിരിക്കെ ഇയാൾ ഒളിവിൽ പോയി. സുൽത്താൻ ബത്തേരിക്കടുത്ത് കല്ലൂർകുന്ന് വനമേഖലയിലെ പന്നിഫാമിൽ ഭാര്യയുമൊത്ത് വേഷം മാറി കഴിയുകയായിരുന്നു. ഇടുക്കി ജില്ലയിലെ ട്രൈബൽ കോളനിയിലും ഒളിവിൽ താമസിച്ചിരുന്നു. എ.എസ്.പി അനൂജ് പലിവാലിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ വി.എം.കേഴ്‌സൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.ആർ. ജയൻ, സി.എം. കരീം സി.പി.ഒ ബോബി ഏലിയാസ് എന്നിവരാണ് അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |