കണ്ണൂർ : സി.പി. എമ്മിന്റെ ചുവന്ന മണ്ണിൽ നിന്നാണ് സതീശൻ പാച്ചേനി കോൺഗ്രസ്സിലെത്തുന്നത്. മുത്തച്ഛനും സി.പി.എം നേതാവുമായിരുന്ന പാച്ചേനി ഉറുവാടന്റെ ജീവിതം ആവേശമായാണ് സതീശനും പൊതുപ്രവർത്തനത്തിലെത്തുന്നത്. പക്ഷെ അദ്ദേഹം സഞ്ചരിച്ച വഴിയിലൂടെയായിരുന്നില്ല ആ യാത്ര.കമ്മ്യൂണിസ്റ്റ് തറവാട്ടിൽ നിന്നും കോൺഗ്രസ്സിന്റെ അമരത്ത് എത്തിയ കർമ്മനിരതനായ നേതാവ് .മാർക്‌സിസം ചുവപ്പിച്ച പാച്ചേനിയുടെ മണ്ണിൽ നിന്ന് മാത്രമല്ല, കടുത്ത കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കൂടിയാണ് സംസ്ഥാന കോൺഗ്രസ്സിന്റെ മുൻ ജനറൽ സെക്രട്ടറി സതീശൻ പാച്ചേനിയുടെ വരവ്.
പൊതുപ്രവർത്തനത്തിലും വ്യക്തിജീവിതത്തിലും വ്യത്യസ്തത കാത്തുസൂക്ഷിച്ച നേതാവായിരുന്നു സതീശൻ. ആരെങ്കിലും കാണിച്ചു കൊടുക്കുന്ന വഴിയിലൂടെയല്ല അദ്ദേഹം സഞ്ചരിച്ചിരുന്നത്. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരിലും ശത്രുക്കളേറെയുണ്ടായി.
സി.പി.എം കോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ മത്സരിച്ചായിരുന്നു സതീശൻ പാച്ചേനിയുടെ തിരഞ്ഞെടുപ്പിലെ ആദ്യ പോരാട്ടങ്ങൾ. നിയമസഭയിലേക്കു രണ്ടു വട്ടം മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പിൽ എം.വി.ഗോവിന്ദനെതിരെയും പാച്ചേനിയെ തന്നെ സ്ഥാനാർത്ഥിയായി കോൺഗ്രസ് നിയോഗിച്ചതും അദ്ദേഹത്തിന്റെ വ്യത്യസ്തത കൊണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |