SignIn
Kerala Kaumudi Online
Friday, 19 April 2024 5.46 PM IST

ശബരിമല തീർത്ഥാടനം: ഒരുക്കങ്ങൾ നവം.10നകം പൂർത്തിയാക്കും

sabari
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ ബേയ്‌സ് ക്യാമ്പ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സന്ദർശിച്ചപ്പോൾ

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് മുൻവർഷത്തേക്കാൾ ജാഗ്രതയോടെ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർദേശിച്ചു. നവംബർ പത്തിന് മുൻപ് വകുപ്പുതല പ്രവർത്തനങ്ങൾ പൂർത്തിയാക്കും. അപകടരഹിതമായ തീർത്ഥാടന കാലമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീർത്ഥാടകർക്ക് മികച്ച സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു.

നിലയ്ക്കലിൽ തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യമൊരുക്കും. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നിലയ്ക്കലിൽ താമസം, ഭക്ഷണം എന്നിവ നൽകും. ഇവിടെ 205 ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

സേഫ് സോണിന് സ്ഥിരം കെട്ടിടം വേണം

കാലാവസ്ഥാ വ്യതിയാനം കണക്കാക്കി തീർത്ഥാടന കാലത്ത് ദുരന്തനിവാരണ വകുപ്പിന്റെ പ്രവർത്തനം വിപുലമാക്കണമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ഫയർഫോഴ്‌സും സജ്ജമായിരിക്കണം. നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ഗതാഗത സൗകര്യം മികച്ചതായിരിക്കണം. ഇലവുങ്കലിൽ സേഫ് സോൺ പദ്ധതിക്ക് സ്ഥിരം കെട്ടിടം നിർമ്മിക്കണം. തീർത്ഥാടന കാലയളവിൽ മോട്ടോർ വാഹന വകുപ്പിനും അല്ലാത്ത സമയങ്ങളിൽ വനംവകുപ്പിനും ഈ സംവിധാനം ഉപയോഗിക്കാൻ കഴിയുമെന്നും എം.പി പറഞ്ഞു.

എരുമേലി - ആങ്ങമൂഴി സർവീസ് പുനരാരംഭിക്കണം

പ്ലാപ്പള്ളി - ആങ്ങമൂഴി റോഡ് നിമ്മാണവുമായി ബന്ധപ്പെട് നിറുത്തലാക്കിയ എരുമേലി - ആങ്ങമൂഴി ബസ് സർവീസ് പുന:രാരംഭിക്കണമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് നടത്തുന്നത് മികച്ച പ്രവർത്തനങ്ങളാണ്. ഇത്തവണയും പഴുതടച്ചുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും എം.എൽ.എ പറഞ്ഞു.

സേഫ് സോണിന് സ്ഥിരം കെട്ടിടം വേണം

ഗതാഗത വകുപ്പ് ദർശനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. ഇലവുങ്കൽ സേഫ്‌ സോണിന് സ്ഥിരം കെട്ടിടം വന്നാൽ മാസപൂജാ സമയത്തും മോട്ടോർവാഹനവകുപ്പിന്റെ സേവനം ഉറപ്പാക്കാൻ സാധിക്കും. സുരക്ഷക്കായി റോഡുകളിൽ ഫ്‌ളൂറസെന്റ് കളർ ലൈനുകൾ ക്രമീകരിക്കണം. ആവശ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിക്കണം. ആവശ്യമെങ്കിൽ അധിക കാമറകൾ വയ്ക്കണം.

പരാതിരഹിത തീർത്ഥാടനം

ചെങ്ങന്നൂർ - പമ്പ ബസ് റാന്നി വഴി സർവീസ് നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യർ പറഞ്ഞു. പരാതിരഹിതമായ തീർത്ഥാടന കാലമായി മാറ്റുകയാണ് ലക്ഷ്യം. എല്ലാ വകുപ്പുകളുടേയും കൂട്ടായ പ്രവർത്തനം അതിനാവശ്യമാണെന്നും കളക്ടർ പറഞ്ഞു.
ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, ട്രാൻസ്‌പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, കോട്ടയം സബ് കളക്ടർ സഫ്‌ന നസ്‌റുദീൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പന്തളം കൊട്ടാര പ്രതിനിധി നാരായണ വർമ്മ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

205 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക്

നിലയ്ക്കലിൽ താമസ സൗകര്യം ഒരുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.