തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. വാർഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനമാണ് ജില്ലയ്ക്ക്. 18.56 ശതമാനമാണ് ജില്ലയുടെ വാർഷിക പദ്ധതി നിർവഹണം. വാർഷിക പദ്ധതി ഭേദഗതി ചെയ്യാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നവംബർ 7 വരെ സമയം അനുവദിച്ചു. വാർഷിക പദ്ധതിയും പട്ടികജാതി പട്ടികവർഗ വിഹിതം ചെലവഴിച്ചതിന്റെ പുരോഗതിയും ചർച്ച ചെയ്തു. പദ്ധതി തുക ചെലവഴിക്കുന്നതിൽ കുറവ് വരുത്തിയ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പ്രവർത്തനം അവലോകനം ചെയ്യും. ഇതിനായി ഡി.ഡി.പിയെയും എ.ഡി.സി ജനറലിനെയും ചുമതലപ്പെടുത്തി. അതിദാരിദ്ര്യ മൈക്രോ പ്ലാൻ തയ്യാറാക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനം പൂർത്തീകരിച്ചതായി യോഗം അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത, ഡോ.എം.എൻ.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |