കോയമ്പത്തൂർ: കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതികളുടെ കൂടുതൽ ആക്രമണ പദ്ധതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. വിപുലമായ ആക്രമണത്തിന് ലക്ഷ്യമിട്ടെങ്കിലും പ്രതികൾക്ക് ബോംബാക്രമണത്തിന് സാങ്കേതികപരിചയം കുറവായിരുന്നതിനാൽ ഉഗ്ര സ്‌ഫോടനം നടത്താനായില്ല. ആക്രമണ സാദ്ധ്യത തേടി കോയമ്പത്തൂരിലെ രണ്ട് ക്ഷേത്രപരിസരങ്ങൾ നിരീക്ഷിച്ചിരുന്നതായി കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകി
ആക്രമണം നടന്ന സംഗമേശ്വർ ക്ഷേത്രം കൂടാതെ മുണ്ടി വിനായകർ ക്ഷേത്രം, കോന്നിയമ്മൻ ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു നിരീക്ഷണം നടത്തിയത്. ആക്രമണത്തിനായി എൽ.പി.ജി സിലിണ്ടർ വാങ്ങിയത് ഗാന്ധി പാർക്കിലെ ഏജൻസിയിൽ നിന്നാണ്. ലോറിപേട്ടയിലെ മാർക്കറ്റിലുള്ള കടയിൽ നിന്ന് മുള്ളാണികളും സ്‌ഫോടക വസ്തുക്കളും നിറയ്ക്കാൻ സ്റ്റീൽ പാത്രങ്ങളും വാങ്ങി. സംഗമേശ്വര ക്ഷേത്രം ആക്രമിക്കാനുള്ള തീരുമാനം ജമേഷ് മുബിന്റേതായിരുന്നു. സ്ഫോടനത്തിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |