തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ യുവാവിന് 19 വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇയ്യാൽ ചേർപ്പിൽ വീട് ജനീഷിനെയാണ് (27) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജ് ടി.ആർ. റീന ദാസ് ശിക്ഷിച്ചത്.
2015 മേയ് 16ന് ബന്ധു വീട്ടിൽ വിരുന്നുവന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീടിന്റെ അടുക്കളയിലേക്ക് പിടിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. എരുമപ്പെട്ടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന ഡി. ശ്രീജിത്താണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്‌സോ) കെ.എസ്. ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് അഡ്വ. അമൃതയും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |