തിരുവനന്തപുരം : ഷാരോണിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടോ ആന്തരികഅവയവ പരിശോധനാഫലമോ ലഭിക്കാതെ അസ്വാഭിക മരണത്തിന്റെ യാഥാർഥ്യമറിയാൻ കഷ്ടപ്പെട്ട പൊലീസിന് വഴിവിളക്കായത് ഫോറൻസിക് ഡോക്ടർ നൽകിയ സൂചന. കഷായവും ജ്യൂസും കുടിച്ചെന്നും അതിന് ശേഷം മഞ്ഞകലർന്ന പച്ച നിറത്തിൽ ഛർദ്ദിച്ചെന്നുമുള്ള വസ്തുതകൾ കണക്കിലെടുത്ത് കോപ്പർ സൾഫേറ്റ് ഉള്ളിൽ ചെന്നാകാം മരണമുണ്ടാകാൻ കാരണമെന്ന് ഫോറൻസിക് ഡോക്ടർ മൊഴി നൽകിയിരുന്നു.
കരളിനും വൃക്കയ്ക്കും കേട് ഉണ്ടാകണമെങ്കിൽ ഏതെങ്കിലും കീടനാശിനി ഉള്ളിൽ ചെന്നിരിക്കാമെന്ന് പോലീസ് മനസിലാക്കി.ഇതേ തുടർന്ന് ഗ്രീഷ്മയുടെ വീട്ടുപരിസരത്ത് നിന്നും കാപിക്വ എന്ന കീടനാശിനിയുടെ ബോട്ടിലും കണ്ടെത്തി. കപിക്വലുള്ള ഡൈ ആസിഡ് ബ്ലൂ എന്ന ഘടകം ആന്തരികാവയവങ്ങൾക്ക് തകരാറുണ്ടാക്കാമെന്ന് കണ്ടെത്തി.
തുടർന്ന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഗ്രീഷ്മയ്ക്ക് പിടിച്ചു നിൽക്കാനായില്ല. അങ്ങനെയാണ് അമ്മയ്‌ക്ക് വേണ്ടി വാങ്ങിയ കാഷായകൂട്ട് ഉപയോഗിച്ചുണ്ടാക്കിയ കഷായത്തിൽ കീടനാശിനി കലർത്തി നൽകിയെന്ന് ഗ്രീഷ്മ സമ്മതിച്ചത്. കയ്പുള്ള കഷായം രണ്ടു തവണ കുടിപ്പിച്ച ശേഷം കയ്പ്പ് മാറാനാണ് ജ്യൂസ് നൽകിയതെന്നും ഗ്രീഷ്മ സമ്മതിച്ചു. ഷാരോണിന്റെ മരണത്തിന് ശേഷം രണ്ടു തവണ ഗ്രീഷ്മയെ ചോദ്യം ചെയ്‌തെങ്കിലും അന്നെല്ലാം ഗ്രീഷ്മ നടന്നതെല്ലാം മറച്ചുവച്ച് അഭിനയിക്കുകയിരുന്നു.
--------------
ഷാരോണിന് ഗ്രീഷ്മയിലുള്ള അന്ധമായ വിശ്വാസമാണ് ഷാരോണിന്റെ ജീവനെടുത്തത്. പലവട്ടം ഡോക്ടർമാരും ബന്ധുക്കളും ചോദിച്ചിട്ടും
അസുഖകിടക്കയിൽ വേദന കാർന്നു തിന്നിട്ടും അർദ്ധ ബോധാവസ്ഥയിൽ കിടന്നിട്ടും ഷാരോൺ ഗ്രീഷ്മയെ സംശയിക്കാത്തതാണ് ഷാരോണിന്റെ ജീവനെടുത്തത്. ഒരുവേള ,താൻ കുടിച്ച കഷായത്തെക്കുറിച്ച് സംശയം ഷാരോൺ പറഞ്ഞിരുന്നെകിൽ ജീവൻ രക്ഷപ്പെടുമായിരുന്നു . ഗ്രീഷ്മയിലുള്ള അമിതമായ വിശ്വാസം കൊണ്ടാണ് മാസങ്ങൾക്ക് മുൻപ് പള്ളിയിലെത്തി സീമന്ത സിന്ദൂരം അണിയിച്ചത്.അപ്പോഴും ഇയാളെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്തയായിരുന്നു ഗ്രീഷ്മയുടെ മനസ്സിൽ . ഗ്രീഷ്‌മയ്‌ക്ക് മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മയുടെ അമ്മ ഗ്രീഷ്മയെ നിബന്ധിക്കുകയും ചെയ്തിരുന്നു.അങ്ങനെയാണ് ജാതക ദോഷ കഥകളടക്കം പലതും ഇയാളെ ഒഴിവാക്കാനായി ഗ്രീഷ്മ പറഞ്ഞത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |