കൊല്ലം: വിപണി ഇടിഞ്ഞതോടെ പ്രാഥമിക സംഘങ്ങളിൽ നിന്ന് വാങ്ങിയ 20 കോടിയുടെ കയർ കയർഫെഡ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു. കേരള കയറിന്റെ ഗുണനിലവാരം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.
കയർഫെഡ് കയർ വാങ്ങുന്നത് നിറുത്തിവച്ചതോടെ നൂറുകണക്കിന് പ്രാഥമിക സംഘങ്ങളുടെ ഗോഡൗണുകളും നിറഞ്ഞു. ഇവരും ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണ്. ഒന്നര വർഷമായി മിക്ക സംഘങ്ങളും വേതനം നൽകുന്നില്ല. കയർ വിറ്റ വകയിൽ 20 ലക്ഷം രൂപ വരെ കിട്ടാനുള്ള സംഘങ്ങൾ ജില്ലയിലുണ്ട്.
പ്രാഥമിക സഹകരണ സംഘങ്ങളും കയർഫെഡും കടക്കെണിയിലായതോടെ ജില്ലയിലെ 1500 ഓളം തൊഴിലാളികളും പട്ടിണിയിലായി.
ഉത്പാദനം നിലച്ചതോടെ യന്ത്രങ്ങളും തുരുമ്പെടുത്തു തുടങ്ങി. അതേസമയം, ഗുണനിലവാരമേറിയ കയറും ചകിരിച്ചോറും കുറഞ്ഞ വിലയിൽ വിപണിയിലെത്തിച്ച് തമിഴ്നാട് കരുത്തുകാട്ടുകയും ചെയ്തു.
ഓട്ടോമാറ്റിക് സ്പിന്നിംഗ്
മെഷീൻ ചതിച്ചു!
ആധുനിക വത്കരണത്തിന്റെ ഭാഗമായി സംഘങ്ങൾക്ക് നൽകിയ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനിൽ ഉത്പാദിപ്പിച്ച കയറാണ് വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത്. വെള്ളത്തിലിട്ട് കറ കളയാതെ ഉത്പാദിപ്പിക്കുന്ന കയർ വേഗം പൊടിഞ്ഞുപോകുന്നതാണ് ആവശ്യക്കാർ കുറയാനിടയാക്കിയത്.
കയർഫെഡിൽ കെട്ടിക്കിടക്കുന്ന കയർ ₹ 20 കോടി
സംഘങ്ങൾക്ക് കുടിശിക ₹10 കോടി
കൊല്ലത്ത് സംഘങ്ങൾ - 74
തൊഴിലാളികൾ - 1580
ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മില്ലിൽ ഉത്പാദിപ്പിച്ച കയർ അധിക കാലം സ്റ്റോക്ക് ചെയ്യാതെ വിറ്റഴിക്കാൻ പ്രത്യേക പാക്കേജുകൾ സർക്കാർ പ്രഖ്യാപിക്കണം.
പ്രാഥമിക സംഘം ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |