ന്യൂഡൽഹി: സംസ്ഥാനത്ത് സ്‌ത്രീകൾക്ക് രക്ഷയില്ലാത്തവിധം ക്രമസമാധാനം പൂർണമായും തകർന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സർക്കാർ കാർ ദുരുപയോഗം ചെയ്‌തത് ഗുരുതരമായ തെറ്റാണ്. ഭരണസ്വാധീനം ഉപയോഗിച്ചാണ് വനിതയെ ആക്രമിച്ചത്. പ്രതിയെ പുറത്താക്കിയതു കൊണ്ട് മന്ത്രിക്കും ഭരണകൂടത്തിനുമുള്ള ഉത്തരവാദിത്വം ഇല്ലാതാകില്ല. തിരുവനന്തപുരം നഗരത്തിൽ പ്രധാനപ്പെട്ട സ്ഥലത്ത് സ്‌ത്രീക്കു നേരെ അതിക്രമമുണ്ടായിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും ഒരിടപെടലും ഉണ്ടായില്ലെന്നും കേരളത്തിൽ പൊലീസിന്റെ വീഴ്‌ചകൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |