കൊല്ലം: വിവിധ സംസ്ഥാനങ്ങളിലെ കാലം തെറ്റിയ മഴയിൽ വിളകൾ നശിച്ചതോടെ പച്ചക്കറിക്ക് തീവില. കേരളത്തിൽ തുലാമഴ പെയ്തിറങ്ങിയതും തിരിച്ചടിയായി.
കേരളത്തിലേക്ക് കൂടുതലായി പച്ചക്കറി എത്തുന്ന തമിഴ്നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ മഴയാണ് കൃഷിയെ ബാധിച്ചത്. വിളവെടുപ്പിന് തയ്യാറായ 20 മുതൽ 30 ശതമാനം വരെ കൃഷികൾ നശിച്ചതായാണ് റിപ്പോർട്ട്.
വിപണിയിൽ പച്ചക്കറി ലഭ്യത കുറഞ്ഞതോടെ വില കുതിക്കുകയാണ്. ജയ അരിയുടെ വില വർദ്ധനവിന് പിന്നാലെ പച്ചക്കറി വില കൂടി കുതിച്ചതോടെ അടുക്കള ബഡ്‌ജറ്റ് താളം തെറ്റി.
ബീൻസ്, കാരറ്റ്, ചെറിയ ഉള്ളി, ബീറ്റ് റൂട്ട്, പച്ചമുളക്, മുരിങ്ങക്കായ തുടങ്ങിയവയ്ക്ക് വലിയ തോതിൽ വില വർദ്ധിച്ചു. പാവക്ക, പയർ, തടിയൻ, ബീൻസ്, കാബേജ്, ചെറുനാരങ്ങ, ചേമ്പ് തുടങ്ങിയവയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. ബീൻസിനും കാരറ്റിനും കഴിഞ്ഞ ദിവസങ്ങളിൽ വില 90 രൂപയ്ക്ക് മുകളിലെത്തി. ബീൻസ് വിലയിൽ കിലോയ്ക്ക് 30 മുതൽ 40 രൂപ വരെയാണ് വർദ്ധനവുണ്ടായത്.
ഹോട്ടൽ കറികളിൽ
കഷണം കുറഞ്ഞു
വില വർദ്ധനവ് ഹോട്ടലുകളെയും സാരമായി ബാധിച്ചു. പഴം, പച്ചക്കറി, അരി, ധാന്യങ്ങൾ, തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവാണ് ഹോട്ടലുകളെ പ്രതിസന്ധിയിലാക്കിയത്. തൊഴിലാളികളുടെ കൂലി, കെട്ടിട വാടക, പാചക വാതകം, വിറക് തുങ്ങിയവയുടെ വർദ്ധനവിന് പിന്നാലെ പച്ചക്കറി വിലയും കുതിച്ചത് പ്രതിസന്ധിയുടെ ആഴം കൂട്ടി.
പച്ചക്കറി വില (കിലോ)
ചെറിയ ഉള്ളി ₹ 100
മുരിങ്ങക്കായ ₹ 80
പാവയ്ക്ക ₹ 60-80
കാരറ്റ് ₹ 80
ബീറ്റ്റൂട്ട് ₹ 80
ഇഞ്ചി ₹ 80-100
ബീൻസ് ₹ 80
പച്ചമുളക് ₹ 50
ഉരുളക്കിഴങ്ങ് ₹ 44
സവാള ₹ 45
തക്കാളി ₹ 35
ചേമ്പ് ₹ 80
ചെറുനാരങ്ങ ₹ 80
അന്യസംസ്ഥാനങ്ങളിലെ തുടർച്ചയായ മഴയാണ് തിരിച്ചടിയായത്. കേരളത്തിൽ തുലാമഴ തുടങ്ങിയതും കൃഷിയെ ബാധിച്ചു.
വ്യാപാരികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |