ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ നടക്കുന്ന പി.ടി.ഐയുടെ ലോംഗ് മാർച്ച് തടയണമെന്നും അതിനായി നിയമ നിർവഹണ ഏജൻസികൾക്ക് ആയുധം നൽകാനുള്ള തന്റെ നിർദ്ദേശം അംഗീകരിക്കാൻ സർക്കാരിനോടും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടും നിബന്ധിക്കുമെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി റാണാ സനാഉള്ള. സ്വയം പ്രതിരോധത്തിന് അവർക്ക് ആയുധം നൽകേണ്ടതുണ്ട്. സാദ്ധ്യതയുള്ള പ്രശ്നങ്ങളും കുഴപ്പങ്ങളും കണക്കിലെടുത്ത് താൻ നിർദ്ദേശങ്ങൾ നൽകും. പാകിസ്ഥാൻ തെഹ്‌രീക് -ഇ-ഇൻസാഫിന്റെ ലോംഗ് മാർച്ച് ഇസ്ലാമാബാദിലേക്ക് നീങ്ങുമ്പോൾ തലസ്ഥാനത്തേക്ക് പ്രവേശിക്കാതിരിക്കാൻ മാർഗങ്ങൾ കണ്ടെത്തിയെന്നും സനാഉള്ള പറയുന്നു.ഏത് പ്രതികൂല സാഹചര്യത്തേയും നേരിടാൻ പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കണ്ണീർവാതക ഷെല്ലുകളും റബർ ബുള്ളറ്റുകളും സജ്ജീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇസ്ലാമാബാദിനെ ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള സംഘമോ ലോംഗ് മാർച്ചോ അവസാനിപ്പിക്കണെമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനിടെ ലോംഗ് മാർച്ചിനിടെ ഒരു റിപ്പോർട്ടർ കണ്ടെയിനറിടിച്ച് മരിച്ചതിനെത്തുടർന്ന് ഇമ്രാൻ ഖാൻ മാർച്ച് ഒരു ദിവസം നിറുത്തിവച്ചിരുന്നു. ആയിരക്കണക്കിന് പേരാണ് ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ളഹഖീഖി ആസാദി മാർച്ചിൽ പങ്കെടുത്തുവരുന്നത്. ഇതാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്ന വിപ്ലവം. ഞങ്ങൾ മുന്നോട്ടു പോകും തോറും ആളുകൾ ചേർന്നുകൊണ്ടിരിക്കുന്നു. ഇമ്രാൻ ട്വീറ്റ് ചെയ്തു. അതേസമയം, തന്റെ പാർട്ടി പാകിസ്ഥാൻ സൈന്യത്തിനൊപ്പമാണെന്നും അത് ശക്തമാകാൻ ആഗ്രഹിക്കുന്നെന്നും മാർച്ചിന്റെ മൂന്നാം ദിവസം ഇമ്രാൻ ഖാൻ പറഞ്ഞിരുന്നത് വിവാദമായിരുന്നു.ഞങ്ങൾ സൈന്യത്തെ വിമശിക്കുമ്പോഴെല്ലാം അത് ക്രിയാത്മക വിമർശനമായിരുന്നെന്നും അദ്ദേഹം പറഞ്ഞതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |