തൃശൂർ: കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലേറെയായി ഇന്ത്യയിലൊട്ടാകെ യാത്ര ചെയ്ത് സാന്ത്വന പരിചരണ രംഗത്തെ നഴ്‌സുമാരെയും ഡോക്ടർമാരെയും പാലിയേറ്റീവ് കെയറിൽ പരിശീപ്പിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്ന ജില്ലി ബേൺ ഇന്ന് വൈകിട്ട് മൂന്നിന് പാലിയേറ്റീവ് കെയർ സൊസൈറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ഡോക്ടർമാരെയും നഴ്‌സുമാരെയും അഭിസംബോധന ചെയ്യും.
നാലിന് സാഹിത്യ അക്കാഡമി ഹാളിൽ വൈകിട്ട് 5ന് തൃശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ രജത ജൂബിലി സമ്മേളനം ജില്ലി ബേൺ ഉദ്ഘാടനം ചെയ്യും. കാൻസർ രോഗികളെ പരിചരിക്കുന്ന നഴ്‌സായി ഇംഗ്ലണ്ടിൽ സേവനം തുടങ്ങിയ ജില്ലി ബേൺ 1989ൽ ലോക ആരോഗ്യ സംഘടനയ്ക്കായി പാലിയേറ്റീവ് കെയർ സാദ്ധ്യതകളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഇന്ത്യയിലെത്തുന്നത്. നാനാ ഭാഷ സംസാരിക്കുന്നവരും വിവിധ സംസ്‌കാരങ്ങളുമുള്ള ഇന്ത്യയിൽ പാലിയേറ്റീവ് കെയറിന്റെ സാദ്ധ്യത അവർ കണ്ടെത്തുയായിരുന്നു. തുടർന്നാണ് ഇന്ത്യയിൽ പാലിയേറ്റീവ് കെയർ നിലവിൽ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |