കൊട്ടാരക്കര: സർവീസ് പെൻഷൻകാരോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കേരളപ്പിറവി ദിനം കരിദിനമായി ആചരിച്ചു. നാലു ഗഡുക്ഷാമാശ്വാസ കുടിശിഖ, രണ്ടു ഗഡു പെൻഷൻ പരിഷ്കരണ കുടിശിക എന്നിവ ഉടൻ അനുവദിക്കുക, മെഡിസെപ് ചികിത്സാ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിദിനം ആചരിച്ചത്. കൊട്ടാരക്കര ട്രഷറികൾക്ക് മുന്നിൽ നടന്ന പ്രതിഷേധ ചടങ്ങ് കെ.എസ്.എസ്.പി.എ സംസ്ഥാന സമിതി അംഗം കെ.സി. മദനരാജൻപിളള ഉദ്ഘാടനം ചെയ്തു. മദനമോഹനൻ അദ്ധ്യക്ഷനായി വി.ഫിലിപ്പ്,കെ.ജി. അലക്സ്, കോട്ടാത്തല വിജയൻപിള്ള ആർ.ഗണേഷ്, അബ്ദുൽ ഖാദർ, നിർമ്മല,എസ്.എ.കരിം, ആർ.മധു,പ്രസന്ന തൻ്പി, നിർമ്മല, എസ്.രമ, ഇ.രാജു ജോൺസൺ ഡാനിയൽ, രാധാകൃഷ്ണപിള്ള, പി.ജി.കുര്യൻ, എൻ.ഭരതൻ, രാജ്കുമാർ, സൈമൺ കെ.ഏബ്രഹാം, പ്രദീപ് താമരക്കുടി, വിജയകുമാർ, യോഗീദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |