കൊച്ചി: 2047ഓടെ മെട്രോയും ബസുകളും ഉൾപ്പടെ പൊതുഗതാഗത സംവിധാനത്തിന്റെ മുഴുവൻ സാധ്യതകളും പൂർണമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. കൊച്ചിയിൽ ഇന്നലെ ആരംഭിച്ച അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായി മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗത സംവിധാനം തിരഞ്ഞെടുക്കുന്ന തരത്തിൽ മാറാനാകണം. സോളാർ പാനലുകളുടെ വില കുറയ്ക്കുന്നതിൽ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. പഞ്ചസാരയ്ക്ക് പുറമെ കാർഷികാവശിഷ്ടങ്ങൾ, വൈക്കോൽ, മുള എന്നിവയിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
കൊവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും കൊച്ചിയിലുൾപ്പെടെ സ്മാർട്ട് സിറ്റികളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ നല്ല രീതിയിൽ മുന്നേറുന്നുണ്ടെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |