ന്യൂഡൽഹി: ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരം നിലനിറുത്തുമെന്ന് ഇന്ത്യ ടിവി മാട്രിസ് അഭിപ്രായ സർവേ. 68 സീറ്റുകളിൽ ബി.ജെ.പിക്ക് 41ഉം കോൺഗ്രസിന് 25ഉം സീറ്റുകൾ ലഭിക്കുമെന്നും ആം ആദ്മി അക്കൗണ്ട് തുറക്കില്ലെന്നുമാണ് പ്രവചനം.
ബി.ജെ.പിക്ക് 46ശതമാനവും കോൺഗ്രസിന് 42ശതമാനവും വോട്ടുകൾ ലഭിക്കും. ആം ആദ്മി പാർട്ടിക്ക് രണ്ട് ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും സർവെ പറയുന്നു.
അതേസമയം കോൺഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രിയങ്കാ ഗാന്ധി ഇന്നലെ കങ്ക്ര ജില്ലയിലെ നഗ്രോട്ട ഭവൻ മേഖലയിൽ റാലി നടത്തി. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് അവർ പറഞ്ഞു. പ്രിയങ്കയുടെ സാന്നിദ്ധ്യം വോട്ടർമാരെ സ്വാധീനിക്കുമെന്ന് സ്ഥാനാർത്ഥി ആർ.എസ്. ബാലി പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്നലെ കങ്ക്രയിൽ പ്രചാരണം നടത്തി. പാർട്ടി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ തുടർന്നും ലഭിക്കാൻ അധികാര തുടർച്ച വേണമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |