തിരുവനന്തപുരം: വിഖ്യാത കർണാടക സംഗീതജ്ഞനും പുല്ലാങ്കുഴൽ വിദഗ്ദ്ധനുമായ ശശാങ്ക് സുബ്രഹ്മണ്യത്തിന് ഫ്രാൻസിലെ ദേശീയ ബഹുമതിയായ ഷെവലിയാർ പുരസ്‌കാരം. പണ്ഡിറ്റ് രവിശങ്കർ, ലതാ മങ്കേഷ്‌കർ, ഹരിപ്രസാദ് ചൗരസ്യ, ഡോ. എം. ബാലമുരളികൃഷ്‌ണ തുടങ്ങി ചുരുക്കം ചിലർക്ക് മാത്രം ലഭിച്ച ബഹുമതിയാണ് ശശാങ്ക് സ്വന്തമാക്കിയത്. പുല്ലാങ്കുഴൽ സംഗീതത്തിലൂടെ അന്താരാഷ്ട്ര കലാരംഗത്തിന് നൽകിയ വിലപ്പെട്ട സംഭാവനകളും ഫ്രഞ്ച് കലാലോകവുമായുള്ള അടുത്തബന്ധവും പരിഗണിച്ചാണ് പുരസ്‌കാരം.
കേന്ദ്ര സംഗീത നാടക അക്കാഡമി സീനിയർ അവാർഡിന് അർഹനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ശശാങ്ക്. ആറാം വയസിലാണ് സംഗീത രംഗത്തേയ്‌ക്കുള്ള അരങ്ങേറ്റം. 38 വർഷത്തെ സംഗീത ജീവിതത്തിൽ ഇന്ത്യയ്‌ക്ക് അകത്തും പുറത്തും നിരവധി വേദികളിൽ പുല്ലാങ്കുഴൽ അവതരിപ്പിച്ചു. 1978ൽ കർണ്ണാടകത്തിലെ രുദ്രപട്ടണത്തിൽ ജനനം. തമിഴ്നാട് സർക്കാർ 'കലൈമണി' പുരസ്‌കാരം നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |