തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി കയറ്റുമതി ഇരട്ടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ ഒന്നാം എൽ.ഡി.എഫ് സർക്കാർ അധികാരമേൽക്കുമ്പോൾ കേരളത്തിലെ സർക്കാർ ഐ.ടി പാർക്കുകൾ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022ൽ ഇത് 17,536 കോടി രൂപയായി വർദ്ധിച്ചു. കമ്പനികളുടെ എണ്ണം 640 ആയിരുന്നെങ്കിൽ ഇന്നത് 1106 ആയി. ഐ.ടി തൊഴിലാളികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണുണ്ടായത്. 2016ൽ 78,068 പേരാണ് ഐ.ടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നത്. ഇന്നത് 1,35,288 ആയി ഉയർന്നു. ഐ.ടി മേഖലയിൽ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ക്രിയാത്മക ഇടപെടലുകളുടെ ഗുണഫലമാണ് ഈ നേട്ടങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |