തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പത്താം വാർഷികത്തിന്റെയും മലയാള വാരാഘോഷത്തിന്റെയും ഭാഗമായി കേരളീയ ബഹുസ്വരപൈതൃകങ്ങൾ എന്ന വിഷയത്തിൽ ചർച്ചാസമ്മേളനം സംഘടിപ്പിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഭാഷ എപ്പോഴും സംസ്കാരത്തിന്റെ ഭാഗമാണെന്നും ഭാഷയെയും സംസ്കാരത്തെയും പൈതൃകത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്ന ചിലശക്തികൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു. ഇന്ന് ഇംഗ്ലീഷും ഹിന്ദിയും മലയാളഭാഷയെ ഒരു മൂന്നാം ഭാഷയാക്കി മാറ്റിയിട്ടുണ്ടെന്നും ഭാഷയുടെ ഉന്നമനം എന്നത് ഓരോ മലയാളിയുടെയും കടമയാണെന്നും ഭാഷയെ സംബന്ധിച്ച് പുതിയ സംഭാവനകളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. ഇ. കെ ഗോവിന്ദരാജ അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രകാശ് സാഹാദിയോ ഖാഡ്ഗേ മുഖ്യപ്രഭാഷണം നടത്തി. ഡോ. എൽ.ജി. ശ്രീജ, മാഗസിൻ എഡിറ്റർ സായൂജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |