SignIn
Kerala Kaumudi Online
Saturday, 20 April 2024 8.47 AM IST

ഏറ്റെടുക്കാം ചലഞ്ച് വിളയിക്കാം തണ്ണിമത്തൻ

t
തണ്ണിമത്തൻ

ആലപ്പുഴ: വേനൽക്കാലത്ത് എല്ലാ വീടുകളിലും തണ്ണി​മത്തൻ വി​ളയി​ക്കാൻ ലക്ഷ്യമിട്ട് 'തണ്ണിമത്തൻ ചലഞ്ചു'മായി​ ക‌ഞ്ഞിക്കുഴി സ്വദേശിയായ യുവക‌ർഷകൻ സുജിത്ത്. ഓരോ വീട്ടിലും ഓരോ തടം തണ്ണിമത്തനെങ്കിലും ഒരേ ദിവസം നട്ട് ഒരേ ദിവസം വിളവെടുക്കാവുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. വ്യത്യസ്തമായ കൃഷി രീതികളിലൂടെ ശ്രദ്ധേയനായ കർഷകനാണ് സുജിത്ത്.

കൃഷിയുടെ തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ നടക്കുന്ന പരിചരണങ്ങൾ വരെ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ലഭ്യമാകും. തന്റെ യൂ ടൂബ് ചാനലായ 'വെറൈറ്റി ഫാർമർ'ന് ഒന്നരലക്ഷം സബ്‌സ്‌ക്രൈബർമാർ തികഞ്ഞതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് വ്യത്യസ്തമായ ചലഞ്ച് സംഘടിപ്പിക്കാൻ സുജിത്ത് തീരുമാനിച്ചത്.

ഏറ്റവും നന്നായി കൃഷി ചെയ്തു ഫോട്ടോ ഇടുന്നവരിൽ നിന്ന് കൂടുതൽ ലൈക്ക് ലഭിക്കുന്നവയ്ക്ക് 100 കിലോ ജൈവ പച്ചക്കറി സമ്മാനമായി​ നൽകും.

ചലഞ്ചിൽ പങ്കെടുക്കാൻ

പത്താം തീയതിക്ക് മുമ്പായി വട്ടത്തിൽ തടമെടുത്ത് അടിവളങ്ങൾ ചേർത്ത് ഇടണം. പതിമൂന്നിന് മുമ്പ് വിത്ത് വാങ്ങണം. വൃശ്ചിക മാസം ഒന്നാം തീയതിയാണ് വി​ത്ത് നടീൽ. മൂന്നുനാലു ദിവസം കൊണ്ടു കിളിർക്കുന്നതിനാൽ വിത്ത് നേരിട്ട് കുത്തുന്ന രീതിയാണ് തണ്ണി​മത്തൻ കൃഷി​യി​ൽ അവലംബിക്കുന്നത്. ഒരുതടത്തിൽ മൂന്നോ നാലോ വിത്ത് എന്ന വിധത്തിൽ നടാം.

വിത്ത് ലഭിക്കുന്നത്

ഓൺലൈനിൽ കാർഷിക സർവകലാശാല - ഷുഗർ ബേബി, സ്വർണ്ണ, സോണിമ എന്നീ വിത്തിനങ്ങൾ (9188248481, vegseedksau@gmailcom)

കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും എളുപ്പത്തിൽകൃഷി ചെയ്യാൻ പറ്റിയ വിളയാണ് തണ്ണിമത്തൻ. പദ്ധതി കേരളം മുഴുവൻ ഏറ്റെടുക്കണമെന്നാണ് ആഗ്രഹം. ഇപ്പോൾ നട്ടാൽ വേനൽച്ചൂടിനെ അതിജീവിക്കാൻ എല്ലാ വീട്ടിലും തണ്ണിമത്തനുണ്ടാകും

- സുജിത്ത് (9495929729)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.