കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ വ്യാപക അക്രമങ്ങളിൽ 86,61,755 രൂപയുടെ പൊതുമുതലും 16,13,020 രൂപയുടെ സ്വകാര്യസ്വത്തും നശിപ്പിക്കപ്പെട്ടതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നാശനഷ്ടങ്ങളുടെ ജില്ലതിരിച്ച പട്ടികയും സമർപ്പിച്ചിട്ടുണ്ട്. മിന്നൽ ഹർത്താലിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ആഭ്യന്തര അഡിഷണൽ സെക്രട്ടറി ഡി. സരിതയുടെ റിപ്പോർട്ട്.
ഹർത്താൽ ദിനത്തിലുണ്ടായ 254 അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നവംബർ രണ്ടുവരെ 342 കേസുകൾ രജിസ്റ്റർചെയ്തു. നിരോധനത്തിന്റെയും കേസുകളുടെയും പശ്ചാത്തലത്തിൽ ഓഫീസുകൾ മുദ്രവച്ചു. കൂടുതൽ അറസ്റ്റുണ്ടാവും. സെപ്തംബർ 23 മുതൽ ഈമാസം രണ്ടുവരെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ 254 അക്രമങ്ങളുണ്ടായി. 342 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2905 പേർ അറസ്റ്റിലാകുകയും ചെയ്തു. മിന്നൽ ഹർത്താൽ അനുബന്ധ അക്രമസംഭവങ്ങളിൽ സംഘടന ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താറിനെ പ്രതിചേർത്തിട്ടുണ്ട്. റവന്യു റിക്കവറി നടപടി ആരംഭിക്കാൻ റവന്യൂവകുപ്പിന് നിർദേശം നൽകി. പി.ഡി. ശാർങ്ഗധരനായിരിക്കും നഷ്ടപരിഹാര അപേക്ഷകൾ പരിഗണിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |