SignIn
Kerala Kaumudi Online
Thursday, 25 April 2024 10.30 AM IST

മദ്യലഹരിയിൽ 25കാരിയെ നടുറോഡിൽ പൊതിരെ തല്ലി പെൺകുട്ടികൾ; നോക്കിനിന്ന് നാട്ടുകാർ, ദൃശ്യങ്ങൾ വൈറൽ

assault

ഭോപ്പാൽ: 25കാരിയ്ക്ക് നാല് യുവതികളിൽ നിന്ന് നടുറോഡിൽ ക്രൂരമർദ്ദനം. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഒരു ഭക്ഷണകേന്ദ്രത്തിന് മുന്നിലാണ് സംഭവം നടന്നത്. നവംബർ നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നാല് യുവതികൾ ചേർന്ന് മറ്റൊരു യുവതിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കീടനാശിനി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരിയായ പ്രിയ വർമ്മയാണ് ആക്രമണത്തിനിരയായത്. താഴെ വീണുകിടക്കുകയായിരുന്ന യുവതിയെ പതിനെട്ടിനും ഇരുപത്തിരണ്ടിനും ഇടയിൽ പ്രായമുള്ള യുവതികൾ ചേർന്ന് തല്ലുകയും ചവിട്ടുകയും ബെൽറ്റും മറ്റും ഉപയോഗിച്ച് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നിരവധി ആളുകൾ സംഭവസ്ഥലത്തുണ്ടെങ്കിലും ആരും ഇതിൽ ഇടപ്പെട്ടിരുന്നില്ല. യുവതികൾ മദ്യപിച്ചിരുന്നതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദൃശങ്ങൾ പ്രചരിച്ചതിന് പിന്നാലെ ആക്രമിക്കപ്പെട്ട യുവതി കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങളിൽ നാല് പേരുണ്ടെങ്കിലും മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തത്. വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.

എം ഐ ജി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു യുവതിയെ മറ്റ് ചില പെൺകുട്ടികൾ ചേർന്ന് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിച്ചുവെന്ന് ഇൻഡോർ പൊലീസ് കമ്മീഷണർ അറിയിച്ചു. ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരുമിച്ച് താമസിക്കുകയായിരുന്ന പെൺകുട്ടികൾ തമ്മിലുള്ള ഇടപാടുകളുടെ പേരിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നെന്ന് കമ്മീഷണർ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, DRUNKEN, WOMEN, MADHYA PRADESH, INDORE, THRASHED, WOMENB, VIDEO, VIRAL, ARRESTED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.