കോഴിക്കോട്: രക്ഷിതാവിനോടുള്ള വിരോധം തീർക്കാൻ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി. കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിയെയാണ് സ്കൂൾ റോളിൽ നിന്ന് നീക്കം ചെയ്തതായി പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവും സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂൾ മുൻ പി.ടി.എ പ്രസിഡന്റുമായ കോഴിക്കോട് സ്വദേശി ബാലാവകാശ കമ്മിഷന് പരാതി നൽകി. എന്നാൽ ക്രിക്കറ്റ് പരിശീലനത്തിന് തുടർച്ചയായി അവധിയെടുത്തതിനാണ് കുട്ടിയെ പുറത്താക്കിയതെന്നാണ് മാനേജ്‌മെന്റിന്റെ വീശദീകരണം. സ്കൂളിലെ ഫണ്ട് ക്രമക്കേട് അടക്കമുള്ള കാര്യത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി.
15 പ്രവൃത്തി ദിവസത്തിൽ കൂടുതൽ തുടർച്ചയായി ക്ലാസിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് നീങ്ങിയതെന്നാണ് സെന്റ് ജോസഫ്സ് സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ആന്റോ എം.എഫ് നൽകുന്ന വിശദീകരണം. എന്നാൽ തന്നോടുളള വ്യക്തി വിരോധം തീർക്കാൻ കുട്ടിയെ പുറത്താക്കിയെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം. പി.ടി.എ പ്രസിഡന്റായിരിക്കെ അമിതമായി ഡൊണേഷൻ വാങ്ങിക്കുന്നത് അടക്കം താൻ ഉന്നയിച്ച പ്രശ്‌നങ്ങൾ മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരുന്നു. ആസൂത്രിതമായി പി.ടി.എ സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയതിന് പിന്നാലെയാണ് മകനെയും പുറത്താക്കിയിരിക്കുന്നതെന്ന് പിതാവ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |