തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വെള്ളക്കരം ലിറ്ററിന് ഒരു പൈസ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി എം.ഡി സർക്കാരിന് ശുപാർശ നൽകി. ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. ധാരണയായാൽ എൽ.ഡി.എഫിൽ ചർച്ച ചെയ്തശേഷം വർദ്ധനയ്ക്ക് അനുമതി നൽകും.
നിലവിൽ 1000 ലിറ്ററിന് 4.20 രൂപയാണ് മിനിമം നിരക്ക്. ഒരു കിലോലിറ്റർ വെള്ളം നൽകുമ്പോൾ 23.89 രൂപയാണ് വാട്ടർ അതോറിട്ടിക്ക് ചെലവ്. വരുമാനം 10.50 രൂപ മാത്രവും. ഇതുവരെ
4000 കോടിയാണ് നഷ്ടം. നടപ്പ് സാമ്പത്തിക വർഷത്തെ നഷ്ടം 406 കോടി. ജൂലായ് വരെയുള്ള കണക്കിൽ കുടിശികയിനത്തിൽ 1878 കോടി കിട്ടാനുണ്ട്.
ശമ്പള പരിഷ്‌കരണം നടപ്പാക്കിയതോടെ പ്രതിമാസം അഞ്ച് കോടിയുടെ അധികബാദ്ധ്യത ഉണ്ടായി. ഇത് കണ്ടെത്താൻ നിരക്ക് കൂട്ടാതെ പറ്റില്ലെന്നാണ് എം.ഡി സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |