തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമനില തെറ്റിയ പോലെയാണ് പെരുമാറുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ഗവർണറെ ചാൻസലർ പദവിയിൽ നിന്നും നീക്കാൻ ഏതറ്റം വരെയും പോകാൻ ഇടതുമുന്നണിക്ക് തടസമില്ലെന്നും മാദ്ധ്യമങ്ങളോടുള്ള ഗവർണറുടെ നിലപാട് സ്വേച്ഛാധിപത്യമാണെന്നും ഗോവിന്ദൻ പറഞ്ഞു.തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നത് അഭിനന്ദനാർഹമാണ്.എന്നാൽ ചില മാദ്ധ്യമപ്രവർത്തകരെ പത്രസമ്മേളനത്തിൽ നിന്നും ഗവർണർ പുറത്താക്കിയപ്പോൾ മറ്റ് മാദ്ധ്യമപ്രവർത്തകർ ഗവർണറുടെ പ്രതികരണത്തിനായി നിന്നത് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.
മേയറുടെ കത്ത് വിവാദം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് അന്വേഷിക്കുന്നത്.പിൻവാതിൽ നിയമനത്തിന് എതിരാണ് പാർട്ടിയെന്നും കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തിൽ ബോദ്ധ്യമാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |