തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചുകയറി പൂട്ടും കാമറയും തകർത്ത സംഭവത്തിൽ മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ റിമാൻഡിലായ പ്രതി സന്തോഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പേരൂർക്കട പൊലീസ് സമർപ്പിച്ച അപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.
കുറവൻകോണം സ്വദേശിനി അശ്വതി അനിലിന്റെ വീട്ടിൽ രണ്ടുതവണ ഇയാൾ അതിക്രമിച്ചുകയറി പൂട്ടുപൊളിക്കാൻ ശ്രമിച്ച സംഭവത്തിലും സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി വീട് വാടകയ്ക്കെടുത്തു താമസിച്ചിരുന്ന പെൺകുട്ടിയെ മുറിക്കുള്ളിൽ കയറി കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലുമാണ് പേരൂർക്കട പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നത്. വനിതാ ഡോക്ടർക്കു നേരെ ആക്രമണമുണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ ആ പരിസരങ്ങളിലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം തൊടുപുഴയിൽ ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ തൊടുപുഴ പൊലീസും സന്തോഷിനെതിരെ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |