തൃപ്പൂണിത്തുറ: വടിവാൾകാട്ടി ഭീഷണിപ്പെടുത്തി 18കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ 5 പേർ പിടിയിൽ. കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ കടവന്ത്ര വാഴപ്പറമ്പിൽ വീട്ടിൽ കമ്മലുബെന്നി (ആന്റണി ജോസഫ്, 43), കാട്ടാക്കട മേക്കക്കര ഭാഗത്ത് വാലുകൈത വീട്ടിൽ ബിവിൻ (23), വൈറ്റില ആർ.എസ്.എ.സി. റോഡിൽ താച്ചിറപ്പിളളി വീട്ടിൽ ഷാജൻ (45), 17കാരായ രണ്ടുപേർ എന്നിവരാണ് ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. 17കാരിൽ ഒരാൾ കമ്മലുബെന്നിയുടെ മകനാണ്.
കഴിഞ്ഞ ആറിന് വൈകിട്ട് എരൂർ പഴയ വാട്ടർടാങ്ക് ഭാഗത്ത് മോറെക്കാട്ടു വീട്ടിൽ അനിൽകുമാറിന്റെ മകൻ അജിത്തിനെയാണ് (18) തട്ടിക്കൊണ്ടുപോയത്. ഇയാളെ പിന്നീട് തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് കണ്ടെത്തി. എസ്.ഐമാരായ പ്രദീപ് എം.വി., ആർ.രേഷ്മ, രാജൻ വി. പിള്ള. എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി. സന്തോഷ്, സതീഷ് കുമാർ, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ, ബിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി. മറ്റു പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |