മോസ്കോ: റഷ്യയുടെ യുക്രെയ്‌നിൻ അധിനിവേശത്തിന് ശേഷമുള്ള ആഗോള സാഹചര്യവും പ്രത്യേക പ്രാദേശിക ആശങ്കകളും ഇന്ത്യയും റഷ്യയും ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ജെ. ജയശങ്കർ പറഞ്ഞു. മോസ്‌കോയിൽ സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്നും അദ്ദേഹം മോസ്‌കോയിൽ സെർജിയെ ഓർമ്മിപ്പിച്ചു. യുക്രെയിൻ സംഘർഷം ആരംഭിച്ചതിന് ശേഷം നാല് തവണ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സർക്കാരുകൾക്കിടയിൽ വിവിധ തലങ്ങളിൽ ശക്തവും തുടർച്ചയായതുമായ ബന്ധമുണ്ടെന്നും എസ്. ജയശങ്കർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് ജയശങ്കർ മോസ്കോയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |