തിരുവനന്തപുരം: വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു ലക്ഷംപേരെ അണിനിരത്തി 15ന് നടത്തുന്ന രാജ്ഭവൻ മാർച്ചിൽ സുരക്ഷയൊരുക്കാൻ കേന്ദ്രസേനയെ വിന്യസിക്കുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയിൽ. അർദ്ധ സൈനിക വിഭാഗമായ സി.ആർ.പി.എഫിനെ വിന്യസിക്കുന്നതിന് പുറമേ, രാജ്ഭവൻ ഉൾപ്പെടുന്ന കവടിയാർ മേഖലയിൽ ആർമി ആക്ട് പ്രഖ്യാപിച്ച് സൈന്യത്തെ ഇറക്കുന്നതും പരിഗണിക്കുന്നു.
ഇതേക്കുറിച്ച് ഗവർണർ കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം. ആർമി ആക്ട് പ്രഖ്യാപിച്ചാൽ അവിടത്തെ ആഭ്യന്തര സുരക്ഷ പട്ടാളത്തിന്റെ ചുമതലയാവും. പൊലീസിന് റോളുണ്ടാവില്ല. നേരത്തെ രാജ്ഭവന്റെ സുരക്ഷ കേന്ദ്ര സേനയ്ക്കായിരുന്നു. രാജ്ഭവനിൽ സൈനികർക്കുള്ള മെസ് കെട്ടിടം ഇപ്പോഴുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |