SignIn
Kerala Kaumudi Online
Thursday, 25 April 2024 11.45 AM IST

രാസലഹരിയുടെ വേരറുക്കാൻ മൊത്തക്കച്ചവടക്കാരെ കുടുക്കും

arrest-

തൃശൂർ: പിടികൂടുന്നവരിൽ ഏറെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ചില്ലറ വിൽപ്പനക്കാരുമായതിനാൽ മയക്കുമരുന്ന് മൊത്തക്കച്ചവടക്കാർ തഴച്ചുവളരുമെന്ന് തിരിച്ചറിഞ്ഞ് അവരെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായാണ് ഇന്നലെ സുഡാൻ, പാലസ്തീൻ സ്വദേശികളെ പിടികൂടിയതും.

പഠിക്കാനായി സുഡാൻ, നൈജീരിയ, പാലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവരാണ് മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരാകുന്നത്. പഠനം കഴിഞ്ഞാൽ പണം സമ്പാദിക്കാനായി മയക്കുമരുന്ന് കടത്തിലേക്ക് തിരിയും. വിദ്യാർത്ഥികളും ഈ സംഘത്തിൽ പെടുന്നുണ്ട്.

കണ്ടെയ്‌നറുകളിലും വിമാനങ്ങളിലുമായി രാസവസ്തുക്കൾ എത്തിച്ച് ബംഗളുരുവിലും ചെന്നൈയിലും ഡൽഹിയിലും അടക്കം എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകൾ നിർമ്മിക്കുന്നുണ്ടെന്നാണ് വിവരം. സ്വന്തം രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്നുമുണ്ട്. പിടിയിലാകുന്ന ഭൂരിഭാഗം പേർക്കും മയക്കുമരുന്ന് നിർമ്മിക്കാനും അറിയാം.

പ്രത്യേക സ്‌ക്വാഡിനെ ഉപയോഗിച്ച് ബംഗളൂരുവിലും ചെന്നൈയിലും ഡൽഹിയിലും അരിച്ചുപെറുക്കാനാണ് പൊലീസിന്റെ നീക്കം. ലഹരിയുടെ മൊത്തക്കച്ചവടക്കാരുടെ വേരറുക്കുന്നതോടെ ലഹരിക്കടത്ത് ചെറുക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.

കേരളത്തിലെ ലഹരി ഉപയോഗം (ഈ വര്‍ഷം10 മാസം)

അറസ്റ്റിലായവർ: 24,962
കേസുകൾ: 22,606
കൂടുതൽ കേസുകൾ: എറണാകുളം(3030)
രണ്ടാമത്: തിരുവനന്തപുരം(2853)
മൂന്നാമത്: കൊല്ലം (2354).
ഏറ്റവും കുറവ്: പത്തനംതിട്ട(501)
കൂടുതൽ പേർ അറസ്റ്റിലായത്: എറണാകുളം(3386)
രണ്ടാമത്: തിരുവനന്തപുരം(3007)
മൂന്നാമത്: മലപ്പുറം(2669)
അറസ്റ്റിലായവരിൽ കുറവ്: പത്തനംതിട്ട(500)
കഞ്ചാവ്: 2751.91 കിലോഗ്രാം.
എം.ഡി.എം.എ: 14.29 കിലോഗ്രാം
ഹാഷിഷ്: 2.10 കിലോഗ്രാം.
ഹെറോയിൻ: 1.04 കിലോഗ്രാം.
ഹാഷിഷ് ഓയിൽ: 35.82 കിലോഗ്രാം.

  • ഓൺലൈൻ വഴി?

ഓൺലൈൻ വഴി ഓർഡർ നൽകിയാൽ മരുന്നെത്തുമെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. മയക്കാനുപയോഗിക്കുന്ന പല മരുന്നുകളും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ കിട്ടും. നിരോധിച്ചമയക്കുമരുന്ന് പട്ടികയിൽ ഇതൊന്നും ഇല്ലാത്തതിനാൽ കേസെടുക്കാൻ പൊലീസിനോ എക്‌സൈസിനോ കഴിയില്ല. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മരുന്നുകളാണിത്. മാനസിക നിലയെ മാത്രമല്ല മിക്ക അവയവങ്ങളെയും ബാധിക്കുന്ന മരുന്നുകൾ മരണത്തിനും കാരണമാകാം. വേദന കുറയ്ക്കാൻ നൽകുന്ന ഗുളികകളും ഹൃദയാഘാതം ഉണ്ടായവർക്ക് നൽകുന്ന മരുന്നുകളുമെല്ലാം ദുരുപയോഗം ചെയ്യുന്നുണ്ട്.

  • വിദേശസംഘത്തെ പിടികൂടിയസ് ക്വാഡ്:

മണ്ണുത്തി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. ഷുക്കൂർ, സബ് ഇൻസ്‌പെക്ടർ എൻ. പ്രദീപ്, തൃശൂർ സിറ്റി പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി. രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.വി. ജീവൻ, കെ.ബി. വിപിൻ, എസ്. സുജിത് കുമാർ, പി. നൗഫൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.