പത്തനംതിട്ട: ശബരിമല തീർത്ഥാടനം സുഗമമാക്കാൻ ഇത്തവണ 13000 പൊലീസുകാർ ഡ്യൂട്ടിക്കുണ്ടാകുമെന്ന് ഡി.ജി.പി അനിൽകാന്ത് പറഞ്ഞു. ജനുവരി 20 വരെ നീളുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ആറു ഫേസുകളായി തിരിച്ചാകും പൊലീസിനെ വിന്യസിക്കുക. തിരക്കുളള സമയത്ത് കൂടുതൽപേരെ നിയോഗിക്കും.
ഇടത്താവളങ്ങളും പൊലീസ് നിരീക്ഷണത്തിലായിരിക്കും. രഹസ്യാന്വേഷണ വിഭാഗം, ഷാഡോ പൊലീസ്, കമാൻഡോകൾ, ദുരന്തനിവാരണ സേന എന്നിവയും ഉണ്ടാകും. നിരീക്ഷണത്തിന് ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കും. വ്യോമ, നാവിക സേനാവിഭാഗങ്ങളുടെ വ്യോമ നിരീക്ഷണവും ഉണ്ടാകും. തമിഴ്നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് പൊലീസിനെ അയയ്ക്കുന്നത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ഡി.ജി.പി മുന്നൊരുക്കങ്ങൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |