തിരുവനന്തപുരം: താത്ക്കാലിക നിയമനങ്ങളിൽ സുതാര്യത വേണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരുവനന്തപുരം നഗരസഭയിലെ വിവാദ കത്തിന്റെ പശ്ചാത്തലത്തിലാണ് സി പി ഐയുടെ നിർദേശം.
കരാർ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയായിരിക്കണമെന്നും, സ്ഥിര നിയമനങ്ങൾ നടത്തേണ്ടത് പി എസ് സി വഴി മാത്രമായിരിക്കണമെന്നും എൽ ഡി എഫ് നേതൃയോഗത്തിൽ ആവശ്യമുയർന്നു. പല സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പി എസ് സിക്ക് വിട്ടിട്ടുണ്ടെങ്കിലും ഇതിലൊന്നും തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ നടപടിയുണ്ടാകണമെന്നും കാനം രാജേന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനോ യോഗത്തിൽ പങ്കെടുത്ത മറ്റ് ഘടകകക്ഷികളോ കാനം രാജേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരിച്ചില്ല. അതേസമയം, കാനം പറഞ്ഞ വിഷയം വികസന രേഖയുടെ ഭാഗമാക്കി ഉൾപ്പെടുത്താമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |