ഇസ്ളാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുടെ ജൈത്രയാത്ര കഴിഞ്ഞ ദിവസത്തെ ഇംഗ്ളണ്ടിനോടുളള സെമി ഫൈനലിലെ കനത്ത തോൽവിയോടെ അവസാനിച്ചിരുന്നു. ഇന്ത്യയുടെ മത്സര ഫലത്തെ ട്രോളിയും ഫൈനലിൽ പാകിസ്ഥാന്റെ മത്സരത്തെ സൂചിപ്പിച്ചും ട്വീറ്റ് ചെയ്‌തിരിക്കുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. 'അപ്പോൾ ഞായറാഴ്‌ച 152-0 vs 170-0' എന്നാണ് ഷഹബാസിന്റെ ട്വീറ്റ്.
ഇത് ഫൈനലിസ്‌റ്റുകളായ പാകിസ്ഥാന്റെയും ഇംഗ്ളണ്ടിന്റെയും ഇന്ത്യയ്‌ക്കെതിരായ സ്‌കോറുകളാണ്. കഴിഞ്ഞ ദിവസം ഇംഗ്ളണ്ടിന്റെ വിജയം പത്ത് വിക്കറ്റിനായിരുന്നു. 2021ൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്ഥാൻ തോൽപ്പിച്ചതും 10 വിക്കറ്റിനായിരുന്നു. ഈ സ്‌കോറുകളാണ് ഷഹബാസ് ടീമുകളുടെ പേരിന് പകരം ട്വീറ്റ് ചെയ്‌തത്.
ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം തീർത്തും ദുർബലം എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഇംഗ്ളീഷ് നായകൻ ജോസ് ബട്‌ലറുടെയും അലക്‌സ് ഹെയ്‌ൽസിന്റെയും ബാറ്റിംഗ്. നാല് ഓവർ ബാക്കി നിൽക്കെയാണ് ബൗണ്ടറിയിലൂടെ അവർ ലക്ഷ്യം മറികടന്നത്. കഴിഞ്ഞ വർഷം ഇന്ത്യയുയർത്തിയ ലക്ഷ്യം പാക് ഓപ്പണർമാരായ നായകൻ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവർ ചേർന്ന് മറികടന്നിരുന്നു.
ഇത്തവണത്തെ പരാജയത്തിന് ബൗളർമാരെ പഴിച്ചാണ് ക്യാപ്‌റ്റൻ രോഹിത്ത് ശർമ്മ സംസാരിച്ചത്. എന്നാൽ ടി20യിൽ ശക്തമായ തുടക്കം വേണമായിരുന്നുവെന്നാണ് കോച്ച് രാഹുൽ ദ്രാവിഡ് പരാജയത്തെക്കുറിച്ച് പ്രതികരിച്ചത്.
So, this Sunday, it’s:
152/0 vs 170/0
🇵🇰 🇬🇧 #T20WorldCup— Shehbaz Sharif (@CMShehbaz) November 10, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |