ബംഗളൂരു: ചെന്നൈ - മൈസൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ് ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെ.എസ്.ആർ) റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ അഞ്ചാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേ ഭാരത് സർവീസാണിത്.ചെന്നൈ - ബംഗളൂരു - മൈസൂരു റൂട്ടിലോടുന്ന വന്ദേ ഭാരത് ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. ജനത്തിന് കാണുന്നതിന് ആദ്യ സർവീസിൽ റൂട്ടിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പനുവദിച്ചിട്ടുണ്ട്.
രാവിലെ 5.50ന് ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 10.20ന് ബംഗളുരുവിലും 12.20ന് മൈസൂരുവിലുമെത്തും. തുടർന്ന് ഉച്ചയ്‌ക്ക് ഒന്നിന് മൈസൂരുവിൽ നിന്ന് മടക്കയാത്ര തുടങ്ങുന്ന ട്രെയിൻ രാത്രി 7.30ന് ചെന്നൈയിലെത്തും. കാട്പ്പാടിയിലും ബംഗളൂരുവിലും മാത്രമാണു സ്റ്റോപ്പുള്ളത്. കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും മോദി ഫ്ളാഗ് ചെയ്തു. വാരണാസിയിലേക്ക് തീർത്ഥാടകരെ അയയ്ക്കുന്ന ഭാരത് ഗൗരവ് പദ്ധതിക്ക് കീഴിലുള്ള ട്രെയിൻ ഏറ്റെടുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കർണാടക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |