SignIn
Kerala Kaumudi Online
Saturday, 20 April 2024 4.38 PM IST

കരിയും പുകയുമേറ്റാൽ മതി കൂലി ചോദിക്കരുത്.

food

കോട്ടയം . തുച്ഛമായ വേതനം. അതുപോലും സമയത്തിന് നൽകില്ല. നമ്മുടെ മക്കളുടെ ഉച്ചവയറ് നിറയ്ക്കാൻ തീയും പുകയും കൊള്ളുന്ന പാചക തൊഴിലാളികൾക്ക് കിട്ടാനുള്ളത് രണ്ടര മാസത്തെ വേതനം. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ശമ്പളം മുടക്കുമ്പോൾ പരസ്യ സമരത്തിനിറങ്ങുകയാണ് തൊഴിലാളികൾ. ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ വേനലവധിയിൽ ലഭിച്ചിരുന്ന 2000 രൂപ പോലും ഇതുവരെ കിട്ടിയിട്ടില്ല. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ ശമ്പളത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ജൂലായിൽ പകുതി തുക മാത്രമാണ് നൽകിയത്. ഓണക്കാലത്ത് മറ്റ് വിഭാഗം സർക്കാർ ജീവനക്കാർക്കെല്ലാം ഒരു മാസത്തെ ശമ്പളം അഡ്വാൻസായി നൽകിയപ്പോൾ പട്ടിണി പാവങ്ങളും വിധവകളും കുടുംബത്തിൽ മറ്റാരെയും ആശ്രയിക്കാനില്ലാത്തവരുമായ പാചകതൊഴിലാളികളെ സർക്കാർ പട്ടിണിക്കിട്ടു.

കൂലി. പ്രവൃത്തി ദിനങ്ങളിൽ . 600.

പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ

സ്‌കൂൾ ജീവനക്കാരായി അംഗീകരിക്കണം.

പി എഫ്, ഇ എസ് ഐ. ആനുകൂല്യം.

മാസത്തിലെ ആദ്യത്തെ ആഴ്ചയിൽ ശമ്പളം.

150 കുട്ടികൾക്ക് ഒരു തൊഴിലാളി അനുപാതം.

തൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യം.

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് മതിയായ തുക നൽകുക.

സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ ജില്ലാപ്രസിഡന്റ് പി പ്രദീപ് പറയുന്നു.

19 ന് രാവിലെ 10 ന് സെക്രട്ടേറിയറ്റിന് മുന്നിൽ കലം ഉടച്ച് സമരം ചെയ്യും. തൊഴിലാളികളോട് സർക്കാരുകൾ കടുത്ത അവഗണനയാണ് കാട്ടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.