SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.06 AM IST

ചിരുകണ്ഠാപുരത്ത് ക്വാറിക്ക് അനുമതി നൽകി പടിയൂർ : മായുമോ കുയിലൂരിന്റെ താഴ്വാരഭംഗി

convension
പടിയൂർ പഞ്ചായത്തിലെ കുയിലൂരിൽ ക്വാറിക്ക് അനുമതി നൽകിയതിനെതിരെ നടന്ന ജനകീയ കൺവെൻഷൻ ഭാസ്കരൻ വെള്ളൂർ ഉദ്ഘാടനം ചെയ്യുന്നു

കനത്ത പ്രതിഷേധവുമായി നാട്ടുകാരും പ്രകൃതിസ്നേഹികളും

ഇരിക്കൂർ: പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ പ്രദേശത്ത് കരിങ്കൽ ക്വാറിയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ ദുരൂഹതയേറുന്നു.കഴിഞ്ഞ തവണത്തെ പടിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളുകളിലാണ് ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയത്. ചിരുകണ്ടാപുരം കുന്നിലെ പ്രകൃതിദത്ത വെള്ളച്ചാട്ടവും നീരുറവയും ഇല്ലാതാക്കുന്ന വിധം നടക്കുന്ന ഖനനം മേഖലയിൽ വൻ പാരിസ്ഥിതിക ആഘാതമാണ് ഉണ്ടാക്കുന്നത്.

ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയിൽ നിന്നും ഒന്നര കിലോമീറ്ററോളം ക്വാറിയിലേക്ക് ഉണ്ട്. ഇതിൽ ഒരു കിലോമീറ്റർ റോഡ് പഞ്ചായത്തിൽ രജിസ്‌റ്റർ ചെയ്തതാണെങ്കിലും ഒരു ഭാഗം ക്വാറി ഉടമകളുടെ നിയന്ത്രണത്തിലാണിപ്പോൾ. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കോൺക്രീറ്റും ചെയ്ത റോഡിലൂടെയാണ് ക്വാറിയിലേക്ക് വലിയ ടിപ്പർ ലോറികൾ കടന്നു പോകുന്നത്. ലോറികളുടെ മുന്നിൽ നിന്ന് ഇരു വശങ്ങളിലും ഒരടി സ്ഥലം പോലും കുട്ടികളടക്കമുള്ള കാൽ നടയാത്രക്കാർക്ക് ലഭിക്കുന്നില്ല. ഖനനം തുടങ്ങിയതോടെ തോടും കലങ്ങിഒഴുകാൻ തുടങ്ങി.

കുടിവെള്ളം മുട്ടിച്ച് ഖനനം

നിരവധിപേർ ഉപയോഗിക്കുന്ന തോടാണ് നശിക്കുന്നത്. ഖനന മേഖലയിൽ നിന്നും സ്‌ഫോടക വസ്തുക്കളുടെ വിഷാംശങ്ങൾ കലർന്ന വെള്ളം വീടുകളിലെ കിണറുകളിലേക്ക് അരിച്ചിറങ്ങുന്നുവെന്നും ഇവിടുത്തുകാർ പരാതിപ്പെടുന്നു. പൊടിശല്യവും രൂക്ഷമായിട്ടുണ്ട്.പ്രദേശത്ത് വർഷങ്ങളായി താമസിക്കുന്ന നാല് ആദിവാസി കുടുംബങ്ങൾ തോട്ടിൽ നിന്ന് നേരിട്ടും കടുത്ത വേനലിൽ നിരുറവയുടെ പ്രഭവ കേന്ദ്രത്തിൽ നിന്നും ചെറുപൈപ്പ് വഴിയും കുടിവെള്ളമെടുക്കുന്ന പ്രദേശത്താണ് ഖനനം . വർഷങ്ങൾക്ക് മുമ്പ് ചെറിയ തോതിൽ ഖനനം തുടങ്ങിയപ്പോൾ തന്നെ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ക്വാറിക്കാണ് കൊവിഡിന്റെ മറവിൽ അനുമതി ലഭിച്ചത്. ക്വാറി പ്രവർത്തനം തുടങ്ങിയപ്പോൾ മാത്രമാണ് പ്രദേശവാസികൾ പോലും അറിഞ്ഞത്. നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടം. റോഡ് സൗകര്യം ഇല്ലാത്തതിനാൽ പലകുടുംബങ്ങളും കുന്നിൻ താഴ്വാരത്തേക്ക് താമസം മാറ്റുകയായിരുന്നു. ഈ സ്ഥലങ്ങൾ വാങ്ങിയെടുത്താണ് ക്വാറിക്ക് വീണ്ടും അനുമതി വാങ്ങിയെടുത്തത്.

പ്രതിഷേധമുയർത്തി ജനകീയ കൺവെൻഷൻ

കരിങ്കൽ ക്വാറിയ്‌ക്കെതിരെ താഴ് വാരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താഴ് വാരത്ത് ജനകീയ കൺവെൻഷൻ നടത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മലബാർ പരിസ്ഥിതി സമിതി ചെയർമാനുമായ ഭാസ്‌ക്കരൻ വെളളൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഇ.മണിപ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യാസിറ വാർഡ് മെമ്പർ ആർ.രാജൻ,കെ.വി ഷിനോജ്, പി.പി.രാഘവൻ,രോഹിത് കണ്ണൻ),ഒ.കെ.ജയകൃഷ്ണൻ, പ്രകാശൻ തില്ലങ്കേരി,എം.കെ.ദിലീപ് കുമാർ, സുരേഷ് എന്നിവർ സംസാരിച്ചു. വി.ഹരിദാസ് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ.വി. പ്രസൂൽ സ്വാഗതവും ട്രഷറർ അരുൺ കൃഷ്ണൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.