തൃശൂർ: യോഗ്യതാ മാനദണ്ഡം മറികടന്നാണ് ഗവ. മെഡിക്കൽ കോളേജ് പുതിയ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് നിയമനമെന്നും ഭരണകക്ഷി താല്പര്യം സംരക്ഷിക്കാനുള്ള നിയമനമാണെന്നും കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ആരോപിച്ചു. നാഷണൽ മെഡിക്കൽ കൗൺസിലിന്റെ യോഗ്യതാ മാനദണ്ഡമില്ലാത്ത വ്യക്തിയാണ് നാല് മാസമായി സൂപ്രണ്ടിന്റെ അധികാരം കൈയാളുന്നത്. പത്ത് വർഷത്തിൽ കുറയാത്ത ഭരണപരിചയവും പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസറായി ക്ലിനിക്കൽ മേഖലയിൽ പ്രവർത്തിച്ചവരായിരിക്കണമെന്നാണ് നിഷ്‌കർഷിച്ചിട്ടുണ്ട്. മേൽ യോഗ്യതയൊന്നും ഇല്ലാത്ത പാത്തോളജി അസിസ്റ്റന്റ് പ്രൊഫസറാണ് നിലവിലെ ഇൻചാർജെന്നും രാജേന്ദ്രൻ അരങ്ങത്ത് ആരോപിച്ചു. യോഗ്യതയുള്ളയാളെ നിയമിക്കാൻ വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും കത്തയച്ചതായി രാജേന്ദ്രൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |