കൊച്ചി: ഗിനിയയിൽ തടഞ്ഞുവച്ച കപ്പലിലെ 26 ഇന്ത്യൻ ജീവനക്കാരെ രാജ്യത്തേക്ക് തിരികെ എത്തിക്കാൻ ഊർജിതശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കപ്പലിലെ ചീഫ് ഓഫിസർ സനു ജോസിന്റെ കതൃക്കടവ് കുമാരനാശാൻ നഗറിലെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കപ്പൽ നൈജീരിയയിലേക്ക് കൊണ്ടുപോയതായും തുറമുഖത്ത് എത്തുമ്പോൾ ഇന്ത്യൻ എംബസി അധികൃതർക്ക് നാവികരെ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയിൻ ഹൈക്കമ്മിഷണറുമായി സംസാരിച്ചു. ആശങ്ക വേണ്ടെന്നും മന്ത്രി ബന്ധുക്കളെ അറിയിച്ചു.
ഗിനിയയുമായും നൈജീരിയയുമായും ചർച്ചകൾ തുടരുകയാണ്. നിയമപരമായി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും വി. മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |