തിരുവനന്തപുരം: ഏറ്റവും കൂടുതൽ തൊഴിൽസുരക്ഷയുള്ള പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഇയെന്നും എന്നാൽ കേന്ദ്രസർക്കാരിന്റെ കരിനിയമങ്ങൾ പൊതുമേഖല സ്ഥാപനങ്ങളുടെ ഭാവിയ്ക്ക് ഭീഷണിയാണെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന്റെ മുപ്പതാമത് സംസ്ഥാനസമ്മേളനം തിരുവനന്തപുരം അമ്പലത്തറ ബി.എം കൺവെൺഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊഴിലാളികൾക്കും കർഷകർക്കുമെതിരായ തെറ്റായ നയങ്ങളെ ചെറുത്തുതോൽപ്പിക്കും.സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എളമരം കരീം എം.പി അദ്ധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ചെയർമാൻ കെ.എസ്.സുനിൽ കുമാർ,ജനറൽ കൺവീനർ വി.എൽ. പ്രദീപ്,സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ദീപ കെ.രാജൻ,എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് അനിൽകുമാർ,സി.പി.എം ചാല ഏരിയ സെക്രട്ടറി ജയിൽ കുമാർ,കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്.അരുൺ ബോസ്,റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ ജനറൽസെക്രട്ടറി എ.എം.ഫാറൂഖ്,ഏജന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ.കെ.സുനിൽ,ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. ആനന്ദസ്വാമി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |