SignIn
Kerala Kaumudi Online
Thursday, 25 April 2024 4.53 AM IST

വിധികർത്താവാകാനില്ല, രാജ്ഭവനിലെത്തിയ  വിവാദ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് സൂചിപ്പിച്ച് ഗവർണർ

kerala-governor-

ന്യൂഡൽഹി : യൂണിവേഴ്സിറ്റികളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കാനുള്ള മന്ത്രിസഭയുടെ ഓർഡിനൻസ് അനുമതിക്കായി ഇന്നലെ രാജ്ഭവനിലെത്തിയിരുന്നു. എന്നാൽ വിവാദ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന സൂചനയാണ് ഡൽഹിയിൽ വച്ച് ഗവർണർ മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. സർക്കാർ തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിൽ വിധികർത്താവാകാനില്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. പരിശോധിച്ച് മാത്രമേ വിഷയത്തിൽ തീരുമാനം എടുക്കൂ. നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള ഓർഡിൻസിൽ ഒപ്പുവയ്ക്കില്ലെന്നും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്നും ഗവർണർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഭരണഘടനയെ കൂട്ടുപിടിച്ചുള്ള ഏറ്റുമുട്ടൽ

യൂണിവേഴ്സിറ്റികളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കാനുള്ള മന്ത്രിസഭയുടെ ഓർഡിനൻസ് അനുമതിക്കായി ഇന്നലെ രാജ്ഭവനിലെത്തിയതോടെ സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ ഭരണഘടനയെ കൂട്ടുപിടിച്ചുള്ള പുതിയ ഏറ്റുമുട്ടലിലേക്ക് കടന്നിരിക്കുകയാണ്.


ഓർഡിനൻസ് ഇന്നലെ രാജ് ഭവനിൽ എത്തുംമുമ്പുതന്നെ ഗവർണർ ഡൽഹിയിലേക്ക് യാത്രയായിരുന്നു. 20ന് മടങ്ങിയെത്തിയശേഷമേ തുടർ നടപടിക്ക് സാദ്ധ്യതയുള്ളൂ. എങ്കിലും, പരിശോധനയും നിയമോപദേശവും തേടിയുള്ള നടപടികളിലേക്ക് രാജ്ഭവൻ കടക്കും.

രാഷ്ട്രപതിക്ക് അയച്ചു കഴിഞ്ഞാൽ തീരുമാനമാകുകയോ തിരിച്ചു വരുകയോ ചെയ്യാതെ സർക്കാരിന് നിയമസഭയിൽ ബിൽ കൊണ്ടുവരാൻ കഴിയില്ലെന്നാണ് ഗവർണറുടെ വാദം. ഓർഡിനൻസിന്റെ ഭാവി എന്തായാലും സഭയിൽ ബിൽ കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. അതിനുള്ള നിയമോപദേശം കിട്ടിയെന്ന് സർക്കാർ പറയുന്നു.

സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള ഒരുവിഷയത്തിലുള്ള ഓർഡിനൻസ് രാഷ്ട്രപതിയ്ക്ക് അയക്കുന്നതിൽ നിയമ പിൻബലമില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതോടെയാണ് ഭരണഘടനാവിഷയമായി സംഭവം മാറിയത്. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി പകരം അക്കാഡമിക് രംഗത്ത് മികവു തെളിയിച്ചവരെ നിയമിക്കാനാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്.

ഇനി സംഭവിക്കാവുന്നത്

  • ബിൽ നിയമസഭ പാസാക്കിയാലും ഒപ്പിടാതെ ഗവർണർക്ക് പിടിച്ചുവയ്ക്കാം. നിലവിൽ നാല് ബില്ലുകൾ ഗവർണറുടെ മേശപ്പുറത്തുണ്ട്. ഫലത്തിൽ ബില്ല് സഭ പാസാക്കിയാലും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഉടനടി പുറത്താക്കാനാകില്ല

  • ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ഗവർണർക്കെതിരെ ആയുധമാക്കി അനുകൂല വികാരം വളർത്താമെന്ന് ഭരണപക്ഷം കണക്കുകൂട്ടുന്നു. സഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് എത്രകാലം പിടിച്ചുവെക്കാമെന്നതിൽ നിയമപോരാട്ടത്തിനാണ് തുടക്കമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVENOR, KERALA GOVERNOR, GOVERNOR VS GOVT, AARIF MUHEMMED KHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.