അമൃത്സർ: ആയുധ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ നിരോധിച്ച് പഞ്ചാബ് സർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സോഷ്യൽ മീഡിയയിൽ ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതും ആഘോഷത്തിന്റെ ഭാഗമായി വെടിയുതിർക്കുന്നതും ഇനി ശിക്ഷാർഹമായ കുറ്റങ്ങളാണ്.
സംസ്ഥാനത്ത് ഈ വർഷം തുടർച്ചയായി തോക്ക് ഉപയോഗിച്ചുള്ള ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സർക്കാർ തീരുമാനം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ എല്ലാ ആയുധ ലൈസൻസുകളും പുനഃപരിശോധിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.നവംബറിൽ ഫരീദ്കോട്ട് ജില്ലയിലെ കോട്കപുരയിൽ ദേര സച്ചാ സൗദ അനുയായി പ്രദീപ് സിംഗും അമൃത്‌സറിൽ ശിവസേന നേതാവ് സുധീർ സൂരിയും പഞ്ചാബി ഗായകൻ സിദ്ധു മൂസ വാലയും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിൽ ആയുധങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പാട്ടുകളും ദൃശ്യങ്ങളും വിലക്കിയത്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾക്കിടെയാണ് പുതിയ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |