കൊല്ലം: ആഫ്രിക്കയിൽ ഗിനി പട്ടാളം കൈമാറിയ നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ മൂന്ന് മലയാളികൾ ഉൾപ്പെടയുള്ള ജീവനക്കാരെ നൈജീരിയൻ നാവികസേന ചോദ്യം ചെയ്തു തുടങ്ങി. ഫോണുകൾ കസ്റ്റഡിയിലെടുത്ത ശേഷം ഇന്ത്യൻ സമയം ഇന്നലെ പുലർച്ചയോടെയാണ് കപ്പലിനുള്ളിൽ ചോദ്യം ചെയ്യൽ ആരംഭിച്ചത്.
ഗിനിയിലെ ലൂബ തുറമുഖത്ത് നിന്ന് ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെ പുറപ്പെട്ട കപ്പൽ നൈജീരിയയിലെ തുറമുഖങ്ങളിലൊന്നും എത്തിയിട്ടില്ലെന്നാണ് അവിടത്തെ മലയാളി സമാജം പ്രവർത്തകർ നൽകുന്ന സൂചന. ലൂബ തുറമുഖത്ത് നൈജീരിയൻ സേനയെത്തിയാണ് കപ്പൽ കസ്റ്റഡിയിലെടുത്തത്. നൈജീരിയയുടെ സമുദ്രാതിർത്തിക്കുള്ളിൽ അതിക്രമിച്ച് കടന്നു, അവിടെ നിന്ന് ഇന്ധനം മോഷ്ടിച്ചു എന്നീ കുറ്റങ്ങളാണ് കപ്പൽ ജീവനക്കാർക്കുമേൽ നൈജീരിയ ചുമത്തിയത്. കപ്പലിലെ തേർഡ് ഓഫീസറായ കൊല്ലം നിലമേൽ സ്വദേശി വിജിത്ത്, ചോദ്യം ചെയ്യൽ ആരംഭിച്ചതായി കുടുംബാംഗങ്ങൾക്ക് ഇന്നലെ പുലർച്ചെ സന്ദേശം അയച്ചിരുന്നു. പിന്നീട് ഒരു സന്ദേശവും ലഭിച്ചില്ല.
ഗിനിയിലെ എ.കെ.പി.ഒ ടെർമിനലിൽ ഇന്ധനം നിറയ്ക്കാൻ എത്തിയപ്പോൾ ആഗസ്റ്റിന് എട്ടിനാണ് സമുദ്രാതിർത്തിയിൽ വച്ച് നൈജീരിയൻ സേനയുടെ നിർദ്ദേശം ലംഘിച്ചുവെന്ന് ആരോപിച്ച് കപ്പൽ ഗനി സേനയെക്കൊണ്ട് തടഞ്ഞുവച്ചശേഷം കസ്റ്റഡിയിലെടുത്തത്. എന്നാൽ കടൽക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് നിർദ്ദേശം പാലിക്കാതിരുന്നതെന്നാണ് കപ്പൽ ജീവനക്കാർ പറയുന്നത്. ഇന്ത്യക്കാരായ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ നൈജീരിയയുമായി നയതന്ത്ര ഇടപെടൽ തുടരുകയാണ്. 26 കപ്പൽ ജീവനക്കാരിൽ മൂന്ന് മലയാളികൾ ഉൾപ്പടെ 16 പേർ ഇന്ത്യക്കാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |